റെയില്‍വേ സ്റ്റേഷനുകളില്‍ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
Thursday, June 13, 2024 4:54 AM IST
കൊച്ചി: മോഷണവും പിടിച്ചുപറിയും ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കര്‍ണാടക സ്വദേശി ശ്രീനിവാസന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് റെയില്‍വ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരം ആര്‍പിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് ആണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലാകുന്പോൾ 48,000 രൂപ വിലയുള്ള രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരിയുടെ ബാഗില്‍ നിന്ന് കവര്‍ന്നതും, എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരിയില്‍നിന്നു മോഷ്ടിച്ചതുമാണ് പിടിച്ചെടുത്ത ഫോണുകള്‍.

27 കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഇയാള്‍ക്കെതിരേ പാലക്കാട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ കേസുകളുണ്ട്. തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിൻ കയറുന്ന സമയം യാത്രക്കാര്‍ അറിയാതെ അവരുടെ പണവും ആഭരണവും മൊബൈല്‍ ഫോണുകളും കവർന്ന് സ്ഥലം വിടുന്നതാണ് ഇയാളുടെ രീതി.

മോഷണമുതലുകള്‍ വിറ്റ് പണമാക്കി അത് മദ്യപാനത്തിനും, ലഹരി ഉപയോഗത്തിനുമാണ് ചെലവഴിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലേക്ക് മാറ്റി.