വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം: ബന്ധുക്കളുടെ ക്വട്ടേഷൻ; രണ്ട് പേർ അറസ്റ്റിൽ
Thursday, June 13, 2024 4:54 AM IST
വൈപ്പിൻ: വനിത ഓട്ടോ ഡ്രൈവറായ കുഴുപ്പിള്ളി തച്ചാട്ടുതറ ജയ(47)യെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയി ചാത്തങ്ങാട് ബീച്ചിലിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയയുടെ അയൽവാസിയും അടുത്ത ബന്ധുവുമായ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.

കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ട്തറ വീട്ടിൽ സജീഷിന്‍റെ ഭാര്യ പ്രിയങ്ക (30), സജീഷിന്‍റെ സുഹൃത്ത് നായരമ്പലം വെളിയത്താംപറമ്പ് കിഴക്ക് മയ്യാറ്റിൽ വീട്ടിൽ വിഥുൻദേവ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഗൂഢാലോചനയിലെ കണ്ണികളാണ്.

വിഥുൻദേവാണ് പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡിൽ ജയയെ ക്വട്ടേഷൻ സംഘത്തിനു രഹസ്യമായി കാണിച്ചു കൊടുത്തത്. പ്രിയങ്കയുടെ ഭർത്താവായ സജീഷാണ് ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരൻ. ഇയാളും കൃത്യം നിർവഹിച്ച മൂന്നംഗ ക്വട്ടേഷൻ സംഘവും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ജയയും പ്രിയങ്കയുമായുള്ള അതിർത്തി തർക്കവും പ്രിയങ്കയ്ക്കും ഭർത്താവിനുമെതിരെ ജയ അപവാദ പ്രചരണം നടത്തുന്നുവെന്ന തെറ്റിദ്ധാരണ മൂലമുള്ള വൈരാഗ്യവുമാണ് ക്വട്ടേഷൻ നൽകാൻ കാരണമായതെന്ന് അറസ്റ്റിലായ പ്രിയങ്ക പോലീസിനോട് പറഞ്ഞു.

കൊലപ്പെടുത്താനായിരുന്നത്രേ പദ്ധതി. എന്നാൽ ജയയുടെ ഒച്ചകേട്ട് ചാത്തങ്ങാട് ബീച്ചിൽ ഉറങ്ങിക്കിടന്ന യുവാവ് ഉണർന്ന് എത്തിയതോടെ കൃത്യം പൂർത്തിയാക്കാതെ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ജയയുടെ ഫോൺ പ്രതികളിൽ ഒരാൾ തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു.

വായ ശക്തമായി പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൈയിലുണ്ടായിരുന്ന ആയുധം വച്ചാണ് ആക്രമിച്ചിട്ടുള്ളത്. ഗുരുതരമായി പരിക്കേറ്റ ഒട്ടോ ഡ്രൈവർ ചികിത്സയിലാണ്.

മുനമ്പം ഡിവൈഎസ്പി എൻ.എസ്. സലീഷിന്‍റെ നേതൃത്വത്തിൽ ഞാറക്കൽ സിഐ സുനിൽ തോമസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.