കടുത്തുരുത്തി: ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശ പ്രകാരം കടുത്തുരുത്തി കുടുബാരോഗ്യ കേന്ദ്രമായി തലയോലപ്പറമ്പ് ഗവണ്‍മെന്‍റ് ആശുപത്രിയെ നിശ്ചയിക്കുകയും കടുത്തുരുത്തി മണ്ഡലത്തിലെ അറുന്നൂറ്റിമംഗലം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പദവി നഷ്ടപ്പെടുകയും ചെയ്ത നടപടി ഡിഎംഒ പിന്‍വലിച്ചു.

പുതുക്കിയ ഉത്തരവ് ഇറക്കിയതോടെ കടുത്തുരുത്തി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം അറുന്നൂറ്റിമംഗലത്ത് പുനഃസ്ഥാപിക്കുന്ന നടപടി നടപ്പാക്കിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ഇതോടൊപ്പം അറുന്നൂറ്റിമംഗലത്തുനിന്നും വൈക്കത്തുനിന്നും തലയോലപ്പറമ്പിലേക്കു മാറ്റിനിയമിച്ച ഏല്ലാ ജീവനക്കാരേയും അറുന്നൂറ്റിമംഗലത്തേക്ക് തിരികേ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഡിഎംഒ പുറപ്പെടുവിച്ചു.

ഇതനുസരിച്ചു വൈക്കത്തുനിന്നും ഒരു ഡോക്‌ടര്‍, ഒരു പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അറുന്നൂറ്റിമംഗലത്ത് മടങ്ങിയെത്തി. തലയോലപ്പറമ്പിലേക്ക് മാറ്റിയ പിആര്‍ഒ ജീവനക്കാരനും അറുന്നൂറ്റിമംഗലത്ത് തിരികെയെത്തി ജോലിയില്‍ പ്രവേശിച്ചു.