കടനാട്: കുറുമണ്ണില്‍ സ്ഥിതി ചെയ്യുന്ന കടനാട് വില്ലേജ് ഓഫീസ് കെട്ടിടം അപകടാവസ്ഥയിൽ. ഓഫീസ് കെട്ടിടത്തിനു ചുറ്റും നില്‍ക്കുന്ന വന്‍മരങ്ങളാണ് ഭീഷണി ഉയര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം ഒരു മരം മെയിന്‍ റോഡിലേക്കു കടപുഴകി വീണിരുന്നു. പാലാ-മേലുകാവ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഇതു ഭീഷണിയാകുന്നുണ്ട്. വാക, മാഞ്ചിയം തുടങ്ങിയ മരങ്ങളാണ് കെട്ടിടത്തോട് ചേര്‍ന്നു നില്‍ക്കുന്നത്.

30 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിനു മുകളില്‍ മരങ്ങള്‍ കടപുഴകി വീണാല്‍ കെട്ടിടം പൂര്‍ണമായും തകരും. അര ഏക്കര്‍ വരുന്ന ഓഫീസ് കോമ്പൗണ്ടില്‍ കെട്ടിടമൊഴിച്ച് ബാക്കി ഭാഗം മുഴുവന്‍ കാടായാണ് നിലനിര്‍ത്തിയിട്ടുള്ളത്. അതില്‍ നാലോളം മരങ്ങളാണ് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.

ദുരന്തനിവാരണ നിയമപ്രകാരം അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ ജില്ലാ കളക്‌ടറോട് അനുമതി ചോദിച്ചിട്ടുണ്ടെന്നു വില്ലേജ് അധികൃതര്‍ അറിയിച്ചു. നടപടി വൈകുന്നത് ജാഗ്രതക്കുറവുകൊണ്ടാണെന്നു നാട്ടുകാര്‍ ആരോപിച്ചു.