ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് പുല്ലുകയാറും മണിമലയാറും

മുണ്ടക്കയം: വാഗമൺ മലനിരകളിലും കൊക്കയാർ പഞ്ചായത്തിന്‍റെ മലയോര മേഖലയിലും പെയ്ത അതിശക്തമായ മഴയിൽ പുല്ലുകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട്, അടികാട്, തോക്കിയാടിക്കൽ ഭാഗങ്ങളിലാണ് ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായതായി പറയപ്പെടുന്നത്. ജനവാസം കുറവുള്ള മേഖലലയായതിനാൽ നാശനഷ്ടം വിലയിരുത്താനായിട്ടില്ല.

ഇന്നലെ ഉച്ചമുതൽ മലയോര മേഖലയിൽ തുടർച്ചയായി രണ്ടരമണിക്കൂറോളം ശക്തമായ മഴയാണ് പെയ്തത്. പാപ്പാനി, മേലോരം, കൊക്കയാറുകൾ നിറഞ്ഞൊഴുകി. ഇതോടെ പുല്ലുകയാറ്റിൽ ക്രമാതീതമായി ജലനിരപ്പുയരുകയായിരുന്നു. പുല്ലുകയാറ്റിലെ കൂട്ടിക്കൽ ചപ്പാത്തിനൊപ്പം പുഴയിലെ ജലനിരപ്പ് ഉയർന്നു.

കൂട്ടിക്കൽ പഞ്ചായത്തിന്‍റെ ഇളംകാട് മേഖലയിൽ ശക്തമായ മഴ പെയ്തങ്കിലും കൂട്ടിക്കൽ, മുണ്ടക്കയം മേഖലയിൽ മഴ ശക്തമായിരുന്നില്ല. അതിനാൽ, പുഴകൾ കലങ്ങിമറിഞ്ഞു നിറഞ്ഞൊഴുകിയത് ജനങ്ങളിൽ ആശങ്ക പരത്തി.