വൈക്കം: വിദേശജോലി വാഗ്ദാനം ചെയ്ത് ദമ്പതികളിൽനിന്ന് 4,80,000 രൂപ തട്ടിയെടൂത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ വട്ടിയറ വേളാരിവിളയിൽ ജോൺ ക്രിസ്റ്റഫറി (45)നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേർന്ന് 2024 ഫെബ്രുവരി മുതൽ തലയാഴം സ്വദേശികളായ ദമ്പതികളിൽനിന്ന്, നോർവേയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി ഇവരുടെ അക്കൗണ്ടിൽനിന്ന് 4,80,000രൂപ ജോൺ ക്രിസ്റ്റഫറുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. തുടർന്ന് ജോലി ലഭിക്കാതെവന്ന ദമ്പതികൾ പണം തിരിച്ചു ചോദിച്ചിട്ട് നൽകാതിരുന്നതോടെയാണ് പരാതി നൽകിയത്.

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസെടുത്ത് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ക്രിസ്റ്റഫ റിനെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി തിരച്ചിൽ ശക്തമാക്കി.