മണിമല: ഡോക്‌ടമാരില്ലാതെ ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം. ഉച്ചകഴിഞ്ഞ് ഒപിയിൽ ഡോക‌്ടറും നഴ്സും ഇല്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്. രോഗികൾ ഗേറ്റ് തുറന്ന് അകത്തു ചെന്നു നോക്കിയാൽ മാത്രമാണ് ഡോക‌്ടറോ നഴ്സോ ഇല്ലെന്നുള്ള അറിയിപ്പ് കാണുക.

ഡോക‌്ടറും നഴ്സും ദൂരെനിന്നു വരുന്നവരായതിനാലാണ് ഉച്ചകഴിഞ്ഞുള്ള ഒപി പതിവായി മുടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ നല്ല നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് ഇപ്പോൾ ചില ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നാട്ടുകാർക്ക് പ്രയോജനപ്പെടാത്ത രീതിയിൽ മാറിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരായ രോഗികളാണ് ഈ പ്രാഥമികാരോഗ്യകേന്ദ്രത്തെ ആശ്രയിക്കുന്നത്.

അധികാരികൾ അന്വേഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.