തലയോലപ്പറമ്പ്: പൊട്ടൻചിറയിൽ കാന വൃത്തിയാക്കുന്നതിനിടയിൽ കണ്ട പെരുന്പാമ്പിനെ പിടികൂടി. സ്വകാര്യ കെട്ടിട ഉടമയും തൊഴിലാളികളും ചേർന്ന് പ്രധാന റോഡരികിലെ കാന വൃത്തിയാക്കുന്നതിനിടെയാണ് പെരുന്പാമ്പിനെ കണ്ടത്. തുടർന്ന് ജെസിബിയുടെ സഹായത്തോടെ ഓടയുടെ മുകളിലെ സ്ലാബ് മാറ്റി ഇവർ പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. എട്ട് അടിയിലധികം നീളം വരുന്ന പാമ്പിനെ ഫോറസ്റ്റിന് കൈമാറും.

വെള്ളൂർ:വെള്ളൂർ പഞ്ചായത്ത് 10-ാം വാർഡിൽ പുത്തൻചന്തയിൽ മംഗലത്ത് ഫസലിന്‍റെ പറമ്പിൽനിന്ന് പെരുമ്പിനെ പിടികൂടി. തൊഴിലുറപ്പ് തൊഴിലാളികൾ പണിതുകൊണ്ടിരുന്ന പുരയിടത്തിലാണ് പാമ്പിനെ കണ്ടത്. സ്ഥലമുടമ ഉടൻ വെള്ളൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

പോലീസ് വനം വകുപ്പ് അധികൃതര വിവരം അറിയിച്ചതോടെ പാമ്പുപിടിത്തത്തിൽ പ്രത്യേക പരിശീലനം സിദ്ധിച്ച തൊട്ടുപുറത്ത് ആൽബിൻ മാത്യു, ജോൺസൺ ഒറക്കനാംകുഴി എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി വനം വകുപ്പ് അധികൃതർക്ക് കൈമാറി.