കോട്ടയം: ഗുണഭോക്തൃ സമിതികള്‍ നിയന്ത്രിക്കുന്ന കുടിവെള്ള പദ്ധതികളില്‍ വ്യക്തികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇതിനെതിരേ ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടികളെടുക്കണമെന്നും ജില്ലാ കളക്‌ടര്‍ ജോണ്‍ വി. സാമുവല്‍ ജില്ലാ വികസനസമിതി യോഗത്തില്‍ നിര്‍ദേശിച്ചു.

കുടിവെള്ളം നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലെന്ന് ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം വ്യക്തമാക്കി.

കണക്ഷനുകള്‍ നിഷേധിക്കുന്നതായും വിവേചനപരമായ ഫീസുകള്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനു വാങ്ങുന്നതായുമുള്ള പരാതികളുണ്ട്. ഇക്കാര്യത്തില്‍ ഗുണഭോക്തൃ സമിതി കണ്‍വീനര്‍ അടക്കമുള്ളവരെ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിനു നിര്‍ദേശിക്കണം. കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ പദ്ധതികള്‍ 80 ശതമാനത്തിലധികം പൂര്‍ത്തീകരിച്ചതായും ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു.

കഞ്ഞിക്കുഴി മുതല്‍ കളക്‌ടറേറ്റ് വരെയും മണിപ്പുഴ മുതല്‍ മറിയപ്പള്ളി വരെയുമുള്ള നിരവധി ആളുകള്‍ക്കു കുടിവെള്ളം ലഭ്യമല്ലാതായ സ്ഥിതിക്കു പരിഹാരം കാണുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടികള്‍ അന്തിമഘട്ടത്തിലാണ്. കേന്ദ്രമന്ത്രിയുടെ ഉപദേഷ‌്ടാവിന്‍റെ നിര്‍ദേശപ്രകാരം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കേണ്ട ദേശീയപാത റോഡിനെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിണ്ടെന്നും അംഗീകാരം ലഭിച്ചശേഷം പുതുക്കിയ ഭരണാനുമതിക്കായി സമര്‍പ്പിക്കുമെന്നും ജലഅഥോറിട്ടി അറിയിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്‌ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, പുഞ്ച സ്പെഷല്‍ ഓഫീസര്‍ എം. അമല്‍ മഹേശര്‍ എന്നിവര്‍ പങ്കെടുത്തു.