പാലാ: ഇന്ത്യയുടെ ബഹിരാകാശ ചരിത്രവും നേട്ടങ്ങളും നേരിട്ടറിയാന്‍ അവസരം. ഗഗന്‍യാന്‍ പദ്ധതി, രാജ്യത്തിന്‍റെ അഭിമാന നേട്ടങ്ങളായ ചന്ദ്രയാന്‍റെയും മംഗളയാന്‍റെയും മാതൃകകള്‍ തുടങ്ങിയവ പാലാ സെന്‍റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജില്‍ ഐഎസ്ആര്‍ഒ സംഘടിപ്പിച്ചിരിക്കുന്ന സ്‌പേസ് എക്‌സിബിഷനില്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. പ്രദര്‍ശനം ഇന്നു രണ്ടിന് സമാപിക്കും.

ശാസ്ത്രപ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം കോളജ് ചെയര്‍മാന്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ നിര്‍വഹിച്ചു. കോളജ് ഡയറക്ടര്‍ റവ.ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്‍ററിന്‍റെയും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ശാസ്ത്രപ്രദര്‍ശനത്തില്‍ റോക്കറ്റ് മോഡലുകള്‍, റോക്കറ്റ് എന്‍ജിനുകള്‍, ക്രയോജനിക് എന്‍ജിനുകള്‍, നൂതന സാങ്കേതിക വിദ്യകള്‍ എന്നിവ അടുത്തുപരിചയപ്പെടാനുള്ള അവസരമാണ് ഇതുവഴി ലഭിച്ചിരിക്കുന്നത്.

കോളജിലെ മെക്കാനിക്കല്‍ വിഭാഗവും തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ഹീറ്റ് ആന്‍ഡ് മാസ് ട്രാന്‍സ്ഫര്‍ റീജണല്‍ ചാപ്റ്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഗ്‌നി 2024 എന്ന ശാസ്ത്ര സമ്മേളനത്തിന്‍റെ ഭാഗമായാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.