പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയിലുള്ള അരുവിക്കച്ചാൽ പുഴയിലെ പ്രകൃതിരമണീയമായ അരുവിക്കച്ചാൽ വെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന ടൂറിസം വകുപ്പിൽനിന്നു 43 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ളതും ഏറ്റവും പ്രകൃതിരമണീയവുമായ വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. നാളിതുവരെയായി ടൂറിസം വകുപ്പിന്‍റെയോ മറ്റേതെങ്കിലും ഔദ്യോഗിക സംവിധാനത്തിന്‍റെയോ ശ്രദ്ധയോ പരിഗണനയോ ലഭിക്കുകയോ അതുവഴി ഏതെങ്കിലും വികസന പ്രവർത്തനങ്ങൾ വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട് നടത്തുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി വിശദമായ പ്രോജക്‌ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് ഭരണാനുമതി ലഭ്യമായത്.

ടൂറിസ്റ്റ് കേന്ദ്ര വികസനത്തിനായി സുരക്ഷിതത്വവേലി, ഹാൻഡ് റെയിലുകൾ, വ്യൂ പോയിന്‍റ്, ശുചിത്വ സംവിധാനങ്ങൾ, വിനോദസഞ്ചാരികൾക്ക് ഇരിക്കുന്നതിന് ബെഞ്ചുകൾ, വെള്ളച്ചാട്ട പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനുള്ള വഴിയുടെ നവീകരണം എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് എംഎൽഎ അറിയിച്ചു.