ഈരാറ്റുപേട്ട: തിടനാട്, തലപ്പലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പനയ്ക്കപ്പാലം പാലത്തിന്‍റെ കൈവരികൾ തകർന്ന് അപകടാവസ്ഥയിൽ. ജില്ലാ പഞ്ചായത്തിന്‍റെയും എംപി ഫണ്ടിന്‍റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ പണി പൂർത്തിയാക്കിയ പാലം രണ്ടു പഞ്ചായത്തുകൾക്ക് ഏറെ പ്രയോജനകരമാണ്.

തിടനാട് പഞ്ചായത്തിന്‍റെ ഭാഗത്തു സംരക്ഷണവേലി പഞ്ചായത്ത് നിർമിച്ചുവെങ്കിലും പാലത്തിന്‍റെ കൈവരികളും തലപ്പലം പഞ്ചായത്തിന്‍റെ ഭാഗത്തെ സംരക്ഷണവേലികളും ഇപ്പോഴും തകർന്ന അവസ്ഥയിലാണ്. പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതികൾ നൽകി മാസങ്ങൾ കാത്തിരുന്നിട്ടും ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല.

സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പാലത്തിന്‍റെ സംരക്ഷണഭിത്തി തകർന്നിരിക്കുന്നത് അപകടത്തിനു കാരണമാകും.

ഇരുവശങ്ങളിലും സംരക്ഷണവേലികളും പാലത്തിന്‍റെ കൈവരികളും അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഈസ്റ്റ് റെസിഡന്‍റ്സ് അസോസിയേഷൻ അധികൃതർക്കു പരാതി നൽകി.