കോട്ടയം: ആരോരുമില്ലാതെ ആശുപത്രി വരാന്തകളിലും തെരുവോരങ്ങളിലും അലയുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്. വിവിധ ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും പോലീസും മറ്റ് സന്നദ്ധപ്രവര്‍ത്തകരും മെഡിക്കല്‍ കോളജില്‍ എത്തിക്കുന്ന അനാഥര്‍ക്ക് ആശുപത്രി അധികൃതരോടൊപ്പം ചേര്‍ന്ന് നവജീവന്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്.

വിവിധ വാര്‍ഡുകളിലും ആശുപത്രി പരിസരങ്ങളിലുമായി കഴിയുന്നര്‍ക്ക് ഭക്ഷണവും പരിചരണവും നല്‍കുന്നതില്‍ നവജീവന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്.

ചികിത്സയ്ക്കുശേഷം നിയമപരമായ കാരണത്താല്‍ പലരെയും ഏറ്റെടുക്കാന്‍ നവജീവനു സാധിക്കുന്നില്ല. പോലീസും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് എത്തിച്ച 165ല്‍പരം രോഗികളെ നിയമത്തിന്‍റെ നൂലാമാലകള്‍ കാരണം ഏറ്റെടുക്കാന്‍ സാധിക്കുന്നില്ല.

ഇവരെ ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്നും ഇതിനാവശ്യമായ സഹായങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് പറയുന്നു.