പെരുവ: വെള്ളക്കരം അടച്ചില്ല ശുചിമുറിയുടെയും മത്സ്യമാര്‍ക്കറ്റിലെയും കണക്‌ഷന്‍ വിഛേദിച്ചു വാട്ടര്‍ അഥോറിറ്റി. മുളക്കുളം പഞ്ചായത്തിലെ പെരുവ ടാക്‌സി സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനിലേയും മത്സ്യ മാര്‍ക്കറ്റിലെയും വാട്ടര്‍ കണക്‌ഷനാണ് കഴിഞ്ഞ ദിവസം അധികൃതര്‍ വിഛേദിച്ചത്.

ശുചിമുറിയുടെ 93,000 രൂപയും മത്സ്യമാര്‍ക്കറ്റിലെ 45,000 രൂപയുമാണ് വാട്ടര്‍ അഥോറിറ്റിക്ക് അടയ്ക്കാനുള്ളത്. വെള്ളമില്ലാതായതോടെ ശുചിമുറി അടച്ചിട്ടിരിക്കുകയാണ്. പെരുവയിലെ വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകളും നിരവധി യാത്രക്കാരും സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചിരുന്ന ശുചിമുറി പൂട്ടിയതോടെ ആളുകള്‍ പ്രാഥമികാവിശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്.

വെള്ളമില്ലാതായതോടെ ശുചിമുറി നടത്തുന്ന അംഗപരിമിതന്‍ കൂടിയായ മടത്താട്ട് കോളനിയിലെ അപ്പച്ചനും പ്രതിസന്ധിയിലായി. ഇതേസമയം പഞ്ചായത്തില്‍ ഒരറിയിപ്പും നല്‍കാതെയാണ് വാട്ടര്‍ അഥോറിട്ടി കണക്‌ഷന്‍ വിഛേദിച്ചതെന്ന് പ്രസിഡന്‍റ് ടി.കെ. വാസുദേവന്‍ നായര്‍ പറയുന്നു.