പുതുപ്പള്ളി: ലഹരി ഉപയോഗത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനു നേരേ ലഹരി സംഘത്തിന്‍റെ കുരുമുളക് സ്‌പ്രേ ആക്രമണം.

വാകത്താനം പോലീസ് സ്റ്റേഷനിലെ എസ്ഐ ആന്‍റണി മൈക്കിൾ, സിപിഒ സെബിൻ പീറ്റർ എന്നിവർക്ക് നേരേയാണ് ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായെങ്കിലും പോലീസ് സംഘം പ്രതികളെ പിടികൂടി കോട്ടയം ഈസ്റ്റ് പോലീസിനു കൈമാറി. രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചോടെ പുതുപ്പള്ളി കൈതേപ്പാലത്തിനു സമീപമായിരുന്നു സംഭവം.

പ്രദേശത്തെ വീട് കേന്ദ്രീകരിച്ചു വ്യാപകമായ രീതിയിൽ ലഹരി ഉപയോഗം നടക്കുന്നതായി ലഭിച്ച വിവരത്തെത്തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.

വീട്ടിലേയ്ക്ക് പരിശോധനയ്ക്കായി എത്തിയതും പ്രതികൾ ഉദ്യോഗസ്ഥർക്കു നേരേ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. തുടർന്ന്, അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടി. ഇവർ ലഹരി ഉപയോഗിച്ചിരുന്ന വീട് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍റെ പരിധിയിലായതിനാൽ ഈസ്റ്റ് പോലീസ് സംഘത്തെ വിവരം അറിയിച്ചു.

വാകത്താനം – കോട്ടയം ഈസ്റ്റ് സ്‌റ്റേഷനുകളിൽനിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.