കടുത്തുരുത്തി: എക്സാലോജിക് സൊലൂഷന്‍സിനും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനും കെഎസ്‌ഐഡിസിക്കുമെതിരെയുള്ള അന്വേഷണത്തിന്‍റെ കാലാവധി കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം നീട്ടി നല്‍കിയിട്ടുണ്ടോയെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് എസ്എഫ്‌ഐഒയ്ക്ക് വ്യക്തമായ മറുപടിയില്ല. എന്നാല്‍ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നാണ് എസ്എഫ്‌ഐഒ പറയുന്നത്.

നിലവിലെ അന്വേഷണത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് അന്വേഷണത്തെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) മറുപടി നല്‍കിയത്. കോട്ടയം പെരുവ സ്വദേശി എം.ടി. തോമസിന്‍റെ വിവരാവകാശ അപേക്ഷയ്ക്ക് എസ്എഫ്‌ഐഒ ചെന്നൈ യൂണീറ്റിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്സാലോജിക്, സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നിവയ്ക്കെതിരേ ജനുവരി 31-നു കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയം എസ്എഫ്‌ഐഒയുടെ അന്വേഷണം പ്രഖ്യാപിച്ചത്.

എട്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിന് അനുവദിച്ചിരുന്ന എട്ടുമാസ കാലാവധി സെപ്റ്റംബര്‍ 30-ന് അവസാനിച്ചിരുന്നു. വിവരാവകാശ മറുപടിയില്‍ കൂടുതല്‍ വ്യക്തത തേടി ഡല്‍ഹിയിലുള്ള എസ്എഫ്‌ഐഒ ജോയിന്‍റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കുമെന്ന് തോമസ് പറഞ്ഞു.

എസ്എഫ്‌ഐഒ ചെന്നൈ യൂണിറ്റ് അന്വേഷിച്ച കേസുകളുടെ വിവരം ചോദിച്ചതിന് നല്‍കിയ മറുപടി ഇങ്ങനെ: 2022-23-ല്‍ ഏഴു കേസ് അന്വേഷിച്ചു. പൂര്‍ത്തിയായത്-മൂന്ന്. 2023-24-ല്‍ ആറ് കേസ് അന്വേഷിച്ചു.

പൂര്‍ത്തിയായത് രണ്ട് കേസ് എന്നാണ്. കേരളത്തില്‍ എസ്എഫ്‌ഐഒയുടെ ചെന്നൈ ഓഫീസ് അന്വേഷിച്ചതും അന്വേഷണം പൂര്‍ത്തീകരിച്ചതുമായ കേസുകളെക്കുറിച്ചുള്ള ചോദ്യത്തിനും അത്തരത്തിലുള്ള വിവരങ്ങള്‍ ഇല്ലെന്നാണ് മറുപടി.