പാമ്പാടി: വെള്ളക്കരം അടച്ചില്ല. പൈപ്പ് കണക്‌ഷൻ വിച്ഛേദിച്ച് ജല അഥോറിറ്റിയുടെ നടപടി. പാമ്പാടി റെഡ്‌ക്രോസ് സൊസൈറ്റിയുടെ കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തിക്കുന്ന പാമ്പാടി വില്ലേജ് ഓഫീസിന്‍റെ പൈപ്പ് കണക്‌ഷനാണ് വിച്ഛേദിച്ചത്. 3050 രൂപയാണ് വെള്ളക്കരമായി വില്ലേജ് ഓഫീസിനു ഉള്ളത്. ബില്ല് ലഭിച്ച ഉടൻ റെഡ്ക്രോസ് ഭാരവാഹികൾ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചെങ്കിലും അടക്കാൻ തയാറായില്ല.

തുടർന്ന് ജല അഥോറിറ്റി ഉദ്യോഗസ്‌ഥർ വെള്ളം നിരക്ക് അടയ്ക്കണമെന്ന് അന്ത്യശാസനം നൽകിയിട്ടും തയാറാകാതെ വന്നതോടെ ഈ മാസം 15ന് ജല അഥോറിറ്റി ഉദ്യോഗസ്‌ഥരെത്തി കണക്‌ഷൻ നീക്കി വിച്ഛേദിക്കുകയായിരുന്നു.

സ്മ‌ാർട്ട് വില്ലേജ് ഓഫീസാക്കാൻ രണ്ടു വർഷം മുൻപാണ് പഴയ കെട്ടിടത്തിൽനിന്നു വില്ലേജ് ഓഫീസ് താത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്. ഏഴ് മാസത്തേക്കായിരുന്നു റെഡ്ക്രോസ് സൊസൈറ്റിയുടെ ഹാൾ വിട്ടു നൽകിയത് ഇപ്പോൾ രണ്ടുവർഷവും നാലു മാസവും കഴിഞ്ഞിട്ടും ഓഫീസ് മാറാൻ നടപടിയായിട്ടില്ല.

സൊസൈറ്റി ഹാളിൽ നിന്നു ലഭിച്ചിരുന്ന വാടക കൊണ്ടാണ് മറെഡ്‌ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് ഇപ്പോൾ വാടകയുമില്ല പൈപ്പ് കണക്‌ഷൻ വിച്ഛേദിക്കുകയും ചെയ്‌തിരിക്കുകയാണെന്ന് റെഡ്ക്രോസ് ചെയർമാൻ ഒ.സി. ചാക്കോ പറഞ്ഞു.