തലയോലപ്പറമ്പ്: വടയാർ പൊട്ടൻചിറ ജംഗ്ഷനിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ ഉച്ചയ്ക്ക് നടന്ന അപകടത്തിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് കട്ടപ്പന സ്വദേശിയായ ബൈക്ക് യാത്രികനും കടൂക്കര സ്വദേശിയായ യുവതിക്കും പരിക്കേറ്റു.

ജംഗ്ഷനിലെ ചായക്കടയിൽ നിന്ന് പലഹാരങ്ങൾ വാങ്ങി പൊട്ടൻചിറ പാലം കടന്നു പോകാൻ സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതിയെ തലയോലപ്പറമ്പ് ഭാഗത്തുനിന്ന് വൈക്കത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണ യാത്രികർക്ക് പരിക്കേറ്റു.

ഇരുവരും തലയോലപ്പറമ്പ് പൊതി മേഴ്സി ആശുപത്രിയിൽ ചികിത്സ തേടി. പതിവായുള്ള വാഹനാപകടങ്ങൾ ഒഴിവാക്കാൻ പൊട്ടൻചിറ ജംഗ്ഷന് മുമ്പായി ഇരുദിശകളിലും ദിശാബോർഡുകളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നുള്ളത് പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്.

വാഹനങ്ങളുടെ വേഗനിയന്ത്രണത്തിനായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.