ഉഴവൂർ: കാത്തിരിപ്പിന് വിരാമമിട്ട് മിനി സിവിൽസ്റ്റേഷൻ നിർമാണത്തിന്‍റെ അടിസ്ഥാനശിലയിട്ടു. മതിയായ അനുമതികളും കരാറും നൽകാതെയാണ് ശിലാസ്ഥാപനമെന്ന് ആരോപിച്ച് എൽഡിഎഫ് ജനപ്രതിനിധികളും നേതാക്കളും സമ്മേളനം ബഹിഷ്‌കരിച്ചു.

മിനി സിവിൽ സ്റ്റേഷന് എട്ടു വർഷം മുൻപ് മോൻസ് ജോസഫ് എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റിൽ നാലുകോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് ഭരണസമിതി സ്ഥലം ലഭ്യമാക്കിയതോടെയാണ് സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ജീവനായതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. തങ്കച്ചൻ പറഞ്ഞു.

25 സെന്‍റ് സ്ഥലമാണ് സിവിൽ സ്റ്റേഷൻ നിർമാണത്തിന് കണ്ടെത്തിയിട്ടുള്ളത്. വാങ്ങിയ സ്ഥലം സിവിൽ സ്റ്റേഷൻ നിർമാണത്തിന് റവന്യുവകുപ്പിന് നൽകാൻ ഉത്തരവ് വന്ന പശ്ചാത്തലത്തിലാണ് ശിലാഫലകം അനാച്ഛാദനം ചെയ്തതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. പഞ്ചായത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയ വിവിധ വികസനപ്രവർത്തനങ്ങളുടെ സമർപ്പണവും യോഗത്തിൽ നടത്തി.

ഫ്രാൻസിസ് ജോർജ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനു ജോസ്, ന്യൂജന്‍റ് ജോസഫ്, അഞ്ചു പി. ബെന്നി, ജോണിസ് പി. സ്റ്റീഫൻ, വി.ടി. സുരേഷ്, ഏലിയാമ്മ കുരുവിള, റിനി വിൽസൺ,

പ്രകാശ് വടക്കേൽ, സൈമൺ ഒറ്റത്തങ്ങാടി, മോഹനൻ ആലകുളത്തിൽ, വിനോദ് കെ. ജോസ്, ബെന്നി ഉഴവൂർ, സൈമൺ ജോസഫ്, മോളി രാജുകുമാർ, എസ്. സുനിൽ എന്നിവർ പ്രസംഗിച്ചു. സിവിൽ സ്റ്റേഷന് സ്ഥലം നൽകിയ സ്റ്റീഫൻ എലവുങ്കലിനെ യോഗത്തിൽ ആദരിച്ചു.

എൽഡിഎഫ് ബഹിഷ്‌കരിച്ചത് എന്തുകൊണ്ടെന്ന് നേതാക്കൾ

മിനി സിവിൽ സ്റ്റേഷന് യാഥാർഥ്യമാക്കുന്നതിൽ എൽഡിഎഫ് അനുകൂലമാണ്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കാലാവധി തീരുന്നതിന് മുൻപായി പുതുക്കിയ ഭരണാനുമതിയോ സാങ്കേതികാനുമതിയോ സാമ്പത്തികാനുമതിയോ ലഭ്യമാക്കാതെ ടെൻഡർ വിളിച്ച് കരാർ നടത്താതെയുള്ള ഉദ്ഘാടനത്തെയാണ് എൽഡിഎഫ് എതിർക്കുന്നത്.

ഉഴവൂർ പള്ളിക്കവലയിൽ സ്ഥാപിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡിന്‍റെ സമർപ്പണം നോട്ടീസിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു ബസ് കാത്തിരിപ്പു കേന്ദ്രം പള്ളിക്കവലയിൽ നിർമിച്ചിട്ടില്ലെന്നും പി.എൽ. ഏബ്രഹാം, ടി.ഒ. അനൂപ്, ജോസ് കുര്യൻ, വിനോദ് പുളിക്കനിരപ്പിൽ, ഷെറി മാത്യു, സ്റ്റീഫൻ ചെട്ടിക്കൽ, സൈമൺ പരപ്പനാട്ട് എന്നിവർ അറിയിച്ചു.

ബഹിഷ്‌കരിച്ചവരും ശിലയിലുണ്ട്

മിനി സിവിൽസ്റ്റേഷൻ ശിലാസ്ഥാപനം ബഹിഷ്‌കരിച്ച എൽഡിഎഫ് ജനപ്രതിനിധികളും ഉദ്ഘാടനശിലയിലുണ്ട്. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ.സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, സിറിയക് കല്ലട,

മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ എന്നിവരാണ് സമ്മേളനം ബഹിഷ്‌കരിച്ചത്. ഇവരുടെയെല്ലാം പേരുകൾ ഉദ്ഘാടനശിലയിലുള്ളതിനാൽ പുതിയ കെട്ടിടത്തിൽ സ്ഥാപിക്കുന്ന ശിലയിൽ ബഹിഷ്‌കരിച്ചവരുമുണ്ടാകും. എൽഡിഎഫ് അംഗങ്ങൾ സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും എൻഡിഎ സ്വതന്ത്ര അംഗം സമ്മേളനത്തിൽ പങ്കെടുത്തു.

മിനി സിവിൽ സ്റ്റേഷനിലേക്ക് എത്തുന്ന ഓഫീസുകൾ

വില്ലേജ് ഓഫീസ്, പഞ്ചായത്തിന്‍റെ ആവശ്യമായ ഓഫീസുകൾ, ജോയിന്‍റ് ആർടിഒ ഓഫീസ്, ഹോമിയോ ആശുപത്രി, വെറ്ററിനറി സബ് സെന്‍റർ, വാട്ടർ അഥോറിറ്റി, കെഎസ്ഇബി സബ് സെന്‍ററുകൾ.