വർഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരമാകാതെ മണ്ണൂർ നിവാസികൾ
Monday, August 26, 2024 1:35 AM IST
മട്ടന്നൂർ: വർഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം തേടുകയാണ് മണ്ണൂരിലെ നാട്ടുകാർ. കഴിഞ്ഞമാസം നായിക്കാലിയിൽ പുഴയോരത്തെ അവശേഷിക്കുന്ന റോഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചതോടെ മട്ടന്നൂർ-ഇരിക്കൂർ റോഡിലെ ഗതാഗതം പൂർണമായും നിലച്ചിരിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. ഇരുചക്രവാഹനങ്ങൾക്കും കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കും മാത്രം പോകാൻ കഴിയുന്ന താത്കാലിക റോഡ് മാത്രാണ് ഇപ്പോഴുള്ളത്.

2018 ലാണ് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചത്. പിന്നീട് പലപ്പോഴായി മണ്ണിടിഞ്ഞ് റോഡ് അപകടത്തിലായി. പ്രഖ്യാപനങ്ങൾ ധാരാളം ഉണ്ടായെങ്കിലും ആറുവർഷമായിട്ടും പുതിയ റോഡ് നിർമിക്കാനുള്ള പ്രവൃത്തി എങ്ങുമെത്തിയില്ല. അതിനിടയിലാണ് റോഡിന്‍റെ ബാക്കി ഭാഗവും ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചത്.

പുഴയോരത്തെ ഭാഗം ഒഴിവാക്കി അലൈൻമെന്‍റ് മാറ്റി റോഡ് നിർമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സമീപത്തുള്ള നാലു വീട്ടുകാരുടെ സ്ഥലം ഏറ്റെടുത്ത് ഇതുവഴിയാണ് റോഡ് നിർമിക്കുക. പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സ്ഥലം ഏറ്റെടുത്ത് ബദൽപാത നിർമിക്കുന്ന പ്രവൃത്തിക്ക് കിഫ്ബി അംഗീകാരം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി കെ.കെ. ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ ഭൂവുടമകളുടെ യോഗവും ചേർന്നിരുന്നു. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും കാര്യമായ തുടർനടപടികളില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പുഴയോരത്തെ നിർമാണ പ്രവൃത്തികൾ ഇനിയും പുനരാരംഭിച്ചിട്ടുമില്ല. വിദ്യാർഥികൾ ഉൾപ്പടെ ഭൂരിഭാഗം യാത്രക്കാരും ഇരിക്കൂർ വഴിയാണ് ഇപ്പോൾ മട്ടന്നൂർ ഭാഗത്തേക്ക് സഞ്ചരിക്കുന്നത്.


ബദൽപാതകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ നിർദേശമുണ്ടായെങ്കിലും നടപ്പായിട്ടില്ല. മണ്ണൂർ സ്‌കൂൾ റോഡ്, മണ്ണൂർ പാലം-മുള്ള്യം-മരുതായി റോഡ് എന്നിവയും ശോച്യാവസ്ഥയിലാണ്.

ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് പാലക്കാട് ഐഐടി വിഭാഗം തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിന്‍റ് അടിസ്ഥാനത്തിൽ പണി തുടങ്ങിയത്. ഇടയ്ക്കിടെ പ്രവൃത്തികൾ മുടങ്ങിയത് കാരണം നിർമാണം എങ്ങുമെത്താതെ കിടക്കുകയാണ്.