മാഞ്ചോട് പാലത്തിന്‍റെ പുനർനിർമാണം ബാനറിൽ ഒതുങ്ങുന്നു
Monday, August 26, 2024 1:35 AM IST
ഇരിട്ടി: 2018ലെ പ്രളയത്തിൽ തകർന്ന ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലത്തിന്‍റെ നിർമാണം ബാനറുകളിൽ മാത്രം ഒതുങ്ങുന്നു. പാലം തകർന്ന് ആറുവർഷം പിന്നിടുമ്പോഴും രണ്ടുതവണ കോടികളുടെ കണക്കുകൾ മാത്രം രേഖപ്പെടുത്തിയ ബാനറുകൾ മാത്രമാണ് ഇവിടെ ഉയരുന്നത്. ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളുടെ അതിർത്തിയായ വെമ്പുഴ പുഴയ്ക്ക് കുറുകെ നിർമിച്ചിരുന്ന പൈപ്പ് പാലം 2018ലെ പ്രളയത്തിൽ പൂർണമായും തകരുകയായിരുന്നു.

യാത്രാ സൗകര്യം ഉൾപ്പെടെ ആറളം പഞ്ചായത്തിലെ താമസക്കാരായ ജനങ്ങൾക്കാണ് ഈ പാലം കൂടുതലായി ഉപയോഗപ്പെടുന്നത്. സ്കൂൾ, വില്ലേജ്, ബാങ്ക്, ആരാധനാലയം ഉൾപ്പെടെ ഈ പ്രദേശത്തെ ജങ്ങൾക്ക് അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിയുമായി ബന്ധപ്പെടാൻ ഈ പാലമായിരുന്ന ഉപയോഗിച്ചിരുന്നത്. പാലം തകർന്നതോടെ ആറുകിലോമീറ്ററിൽ അധികം കൂടുതൽ സഞ്ചരിച്ചുവേണം ഇവിടങ്ങളിൽ എത്താൻ. ആറളം പ്രദേശത്തെ നിരവധി ക്ഷീരകർഷകരും പാലം തകർന്നതോടെ ദുരിതത്തിലായിരിക്കുകയാണ്. മഴക്കാലത്ത് അയ്യൻകുന്ന് പഞ്ചായത്തിലെ ക്ഷീര കർഷകസംഘത്തിൽ എത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമാണ്.

പാലം തകർന്ന ശേഷം രണ്ടുതവണ പാലം പുനർനിർമിക്കുമെന്നു കാണിച്ച് ബാനറുകൾ ഉയർന്നതല്ലാതെ ആറുവർഷത്തിൽ യാതൊരു പുരോഗതിയും സംഭവിച്ചിട്ടില്ല. ആദ്യ ബാനറിൽ രണ്ടുകോടി രൂപയും രണ്ടാമത്തെ തവണ മൂന്നരക്കോടിയും ബാനറിൽ ഉയർന്നെങ്കിലും പ്രത്യക്ഷപ്പെട്ട കോടികൾ എവിടെപ്പോയെന്ന് അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.

പ്രളയത്തിൽ തകർന്ന ചെറിയ പാലം പോലും പുനർനിർമിക്കാൻ കഴിയാത്ത സർക്കാർ പരാജയമാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. മഴക്കാലം ആരംഭിച്ചതോടെ വിദ്യാർഥികൾ ഉൾപ്പെടെ താത്കാലികമായി നിർമിച്ച മരപ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കുത്തിയൊഴുകുന്ന പുഴയ്ക്കു മുകളിലെ ദ്രവിച്ചുതുടങ്ങിയ പാലത്തിലൂടെ അപകടകരമായാണ് വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്നത്. 30 രൂപക്ക് സഞ്ചരിക്കേണ്ട ദൂരം 130 രൂപ ചെലവഴിച്ചാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.


"മലയോര ഹൈവേയിൽ വെമ്പുഴ പുഴയ്ക്കു കുറുകെ നിർമിക്കുന്ന വലിയ പാലത്തിന് ഒരുകോടിയിൽ അധികം രൂപയാണ് ചെലവ് കണക്കാക്കുന്നത്. അതിന്‍റെ പകുതിമാത്രം വലിപ്പം വരുന്ന പാലത്തിന് 3.50 കോടി രൂപഅനുവദിച്ചതായി കാണിച്ച് ഫ്ലക്സ് വച്ചത് എന്തിനുവേണ്ടി ആയിരുന്നു. ഇതിനു പിന്നിൽ വൻ അഴിമതിക്ക് സാധ്യത ഉണ്ടെന്നാണ് ഞങ്ങളുടെ സംശയം. മാഞ്ചോട് പാലത്തിന്‍റെ നിർമാണം തടസപ്പെടുത്തുന്നതിന് പിന്നിൽ ഒരു ലോബിതന്നെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു.’
-ജസ്റ്റിൻ ജോസഫ് (പ്രദേശവാസി)

"മഴക്കാലം ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ യാത്രാ ദുരിതത്തിലാക്കുന്ന പാലം തകർന്നിട്ട് ആറുവർഷം പിന്നിടുമ്പോഴും ഭരണകൂടം മലയോര ജനതയോട് കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണ് മാഞ്ചോട് പാലം. 2018ൽ മൂന്നു പാലങ്ങൾ തകർന്നതിൽ രണ്ട് പാലങ്ങളും പുനർനിർമിച്ചു. പാവപ്പെട്ട കർഷകർ മാത്രമുള്ള മേഖലയെ ഭരണപ്രതിപക്ഷം ഇല്ലാതെ അവഗണിച്ചു. സുരക്ഷിതമായ ഒരു നടപ്പാലം പോലും നിർമിച്ചു നൽകാൻ കഴിയാത്തത് ഭരണ സംവിധാനത്തിന്‍റെ പിടിപ്പുകേടാണ്.'
-എം. വിജയൻ (പ്രദേശവാസി)