പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന് 27ന് കണ്ണൂരിൽ തുടക്കം
Sunday, August 25, 2024 7:36 AM IST
കണ്ണൂർ: കേരളത്തിലെ സാംസ്കാരിക പ്രസ്ഥാനമായ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം 27, 28 തിയതികളിൽ കണ്ണൂരിൽ നടക്കും. ഇ.കെ. നായനാർ അക്കാദമിയിൽ 27 ന് രാവിലെ 10 ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ കെ.വി. സുമേഷ് എംഎൽഎയും ജനറൽ കൺവീനർ എം.കെ. മനോഹരനും പത്രസമ്മേള നത്തിൽ അറിയിച്ചു.

ടി. പദ്മനാഭൻ, എം. മുകുന്ദൻ, കമൽ, ആദവൻ ദീക്ഷണ്യ, വിജയലക്ഷ്മി, സുനിൽ പി ഇളയിടം, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12.15 മുതൽ പ്രതി നിധി സമ്മേളനം നടക്കും. ഉച്ചയ്ക്ക് ഒന്നര മുതൽ പൂരക്കളി, ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പൊതുചർച്ച, വൈകുന്നേരം പ്രഭാഷണം ആരംഭിക്കും.

28ന് രാവിലെ മറുപടി പ്രസംഗം, ഭാവി പ്രവർത്തന രൂപരേഖ, പുതിയ കമ്മിറ്റി രൂപീകരണം എന്നിവ യും നടക്കും. കേരളത്തിലെ 3000 യൂണിറ്റുകളെ പ്രതിനിധികരിച്ച് 610 പേരും ഇതര സംസ്ഥാനങ്ങളിലെ ഘടകങ്ങളിൽ നിന്നുള്ള സൗഹാർദ പ്രതിനിധികളുമുൾപ്പെടെ 650 സാംസ്കാരിക പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. മലയാള സിനിമയുടെ അഭിമാനം ഉയർത്തി പിടിക്കേണ്ടതുണ്ട്. അതിനാണ് സർക്കാർ മുൻകൈ എടുത്ത് ഹേമ കമ്മീഷനെ നിയമിച്ചത്.


സിനിമാ രംഗത്തെ ജീർണതകൾ പരിഹരിക്കാനുള്ള നടപടി കൾ വേണമെന്നും ഇതേക്കുറിച്ച് പ്രതികരിക്കവേ ഭാരവാഹികൾ പറഞ്ഞു. പുകസ സിപിഎമ്മിന്‍റെ പോഷക സംഘടനയല്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സംവിധാനമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡോ. ജിനേഷ് കുമാർ, നാരായണൻ കാവുമ്പായി, കെ.ടി. ശശി എന്നിവരും പങ്കെടുത്തു.