ആദിവാസികൾക്ക് നൽകിയ ഭൂമി തിരിച്ചു പിടിക്കുന്നതിൽ വീഴ്ച
Sunday, August 25, 2024 7:36 AM IST
ഇരിട്ടി: ആറളം ഫാമിൽ ആദിവാസികൾക്കു പതിച്ചു നൽകിയ ഭൂമിയിൽ താമസിക്കാത്തവരുടെ ഭൂമി തിരിച്ചു പിടിക്കുന്നതിൽ ടിആർഡിഎമ്മിന്‍റെ കണക്കുകളിൽ അപാകത ഉള്ളതായി താലൂക്ക് വികസന സമിതിയിൽ വിമർശനം. ആരോപണത്തിൽ കഴമ്പുണ്ടെന്നും വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥ‌ർക്കെതിരെ നടപടി വേണമെന്നും സണ്ണി ജോസഫ് എംഎൽഎ.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധനാണ് പ്രശ്‌നം ഉന്നയിച്ചത്. വർഷങ്ങളായി താമസിക്കുന്നവരുടെ ഭൂമി യാതൊരു പരിശോധനയും ഇല്ലാതെയാണ് തിരിച്ചു പിടിക്കാൻ പട്ടിക തയാറാക്കിയതെന്നും പണിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ വഴിയാധാരമാകുന്ന സ്‌ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനു മറുപടിയായി 717 കുടുംബങ്ങളുടെ പട്ടികയാണു ടിആർഡിഎം റിപ്പോർട്ട് പ്രകാരം കളക്‌ടർ കൈമാറിയതെന്നും ഇതു പ്രകാരം സർവേ നടത്തിയപ്പോൾ 13 കുടുംബങ്ങൾ അവിടെ താമസക്കാരായി കണ്ടതിനാൽ ഇവയും ഇരട്ടിപ്പുകളും ഒഴിവാക്കി 696 കുടുംബങ്ങളുടെ പട്ടികയാണു താലൂക്കിൽ നിന്നു നൽകിയതെന്നും തഹസിൽദാർ വി.എസ്. ലാലിമോൾ സഭയെ അറിയിച്ചു. ഇതോടെ ആരോപണം ശരിയാണെന്നു വ്യക്‌തമായെന്നു ചൂണ്ടിക്കാട്ടിയ കെ. വേലായുധൻ, പുനരധിവാസ മേഖയിൽ ടിആർഡിഎമ്മിനു സ്‌ഥിരം നാഥൻ ഉള്ള സാഹചര്യം ഇല്ലെന്നും മറ്റൊരിടത്തു കൂടി ചുമതലയുള്ള നിലവിലെ സൈറ്റ് മാനേജർ വിസിറ്റിംഗ് പ്രഫസറെ പോലെയാണെന്നും കുറ്റപ്പെടുത്തി.

തെറ്റായ റിപ്പോർട്ട് നൽകിയവർക്കെതിരെ നടപടി വേണമെന്നു കെ. സുധാകരൻ എംപിയുടെ പ്രതിനിധി പി.കെ. ജനാർദനൻ ആവശ്യപ്പെട്ടു. ഉദ്ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും മട്ടന്നൂർ സിവിൽ സ്‌റ്റേഷൻ പ്രവർത്തനസജ്ജമാക്കാത്തതിൽ വ്യക്തത വരുത്തണമന്നു മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ. ഷാജിത്ത് ആവശ്യപ്പെട്ടു. ഉദ്ഘാടനം നടത്തിയപ്പോൾ 10 ശതമാനം പ്രവൃത്തി മാത്രമാണു പൂർത്തിയാക്കാൻ ഉള്ളതായി ഹൗസിംഗ് ബോർഡ് അറിയിച്ചിരുന്നത്. ഇനിയും പക്ഷേ പൂർത്തിയായിട്ടില്ല. ഓഫിസ് മാറുമ്പോൾ ഉണ്ടാകുന്ന ചെലവുകളിൽ ഉൾപ്പെടെ വ്യക്‌തത വരുത്തണം.

പേരാവൂർ താലൂക്ക് ആശുപത്രിയിൽ മുടങ്ങി കിടക്കുന്ന കെട്ടിട നിർമാണം പുനരാരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ആവശ്യപ്പെട്ടു.


മരാമത്ത് അറ്റകുറ്റപ്പണി വിഭാഗത്തിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നു കണിച്ചാർ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി സെബാസ്‌റ്റ്യൻ ആരോപിച്ചു. എംഎൽഎ ഉൾപ്പെടയുള്ള പ്രതിനിധികളും അതൃപ്‌തി പ്രകടമാക്കി. ഇരിട്ടി സെക്ഷനിൽ 29 റോഡുകൾ അറ്റകുറ്റപ്പണി വിഭാഗത്തിനു കീഴിലാണെന്നും മരാമത്ത് ഉദ്യോഗസ്‌ഥ മറുപടിയിൽ പറഞ്ഞു. ഈ റോഡുകളുടെയും കരാർ എടുത്തവരുടെയും പട്ടിക ബന്ധപ്പെട്ട തദ്ദേശ ഭരണ സ്‌ഥാപനങ്ങൾക്ക് കൈമാറണമെന്നു യോഗം ആവശ്യപ്പെട്ടു. അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ഉണ്ടായ ഉരുൾപൊട്ടലും താഴ്ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷയും പായം ബാബുരാജ് സഭയിൽ ഉന്നയിച്ചു.
താഴ്‌വാരത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളുടെ സ്ഥലം ക്വാറി ഉടമകൾ ഏറ്റെടുത്തതായി പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലും ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റോഡിന്‍റെ പുനർനിർമാണം അടക്കം പഠിക്കുന്നതിന് ആറു വകുപ്പുകൾ ചേർന്ന് പഠനം നടത്തി ജിയോളജിയുടെ നിർദേശത്തിന് ശേഷം റോഡിന്‍റെ നിർമാണം പൂർത്തിയാക്കുമെന്ന് തഹസിൽദാരും യോഗത്തെ അറിയിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. അനീഷ്, തോമസ് വർഗീസ്, കെ. മുഹമ്മദലി, തോമസ് തയ്യിൽ, പി.പി. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

400 കെവി ലൈൻ നഷ്ടപരിഹാരം; താലൂക്ക് വികസന സമിതിയിൽ പ്രമേയം പാസാക്കും

വയനാട്-കരിന്തളം 400 കെവി ലൈനിൽ കർഷകർക്കുണ്ടാകുന്ന നഷ്‌ടപരിഹാരം വിപണി വില അടിസ്‌ഥാനമാക്കി നൽകണമെന്നും 1500 ഏക്കറിലധികം കൃഷി ഭൂമി ഇതിനായി നഷ്ടപെടുന്നതായും അതിനായി താലൂക്ക് വികസനസമിതിയിൽ പ്രമേയം പാസാക്കണമെന്നും വിപിൻ തോമസ് ആവശ്യപ്പെട്ടു.

പ്രമേയം പാസാക്കുന്നത് പരിഗണിക്കാമെന്നും 31 ന് യോഗം വിളിച്ചിട്ടുണ്ടെന്നും അതിൽ വ്യക്‌തത ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ മറുപടി നൽകി.