കോർപറേഷനിൽ മലന്പനി പ്രതിരോധം ഊർജിതമാക്കും
Sunday, August 25, 2024 7:07 AM IST
കണ്ണൂർ: കോർപറേഷൻ പരിധിയിൽ അഞ്ച് മലന്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.

പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്‍റെയും കോർപറേഷന്‍റെയും സംയുക്ത യോഗം കോർപറേഷൻ ഹാളിൽ നടന്നു. കോർപറേഷനിലെ 12 ഡിവിഷനുകളിൽ കൊതുക് സാന്ദ്രത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 25 ഡിവിഷനുകളെ കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടൈൻമെന്‍റ് സോണിലുള്ള പനിയുള്ളവരെ മലമ്പനി പരിശോധനയ്ക്ക് വിധേയമാക്കാനും മുഴുവൻ അതിഥി തൊഴിലാളികളെയും മലമ്പനി പരിശോധന നടത്തുന്നതിനായി തൊഴിൽ വകുപ്പിന്‍റെ സഹായം തേടാനും തീരുമാനിച്ചു.


മലന്പനി പ്രതിരോധത്തിന് ആക്‌ഷൻ പ്ലാൻ തയാറാക്കാനും കൊതുക് പെരുകുന്ന സാഹചര്യം തടയാൻ ആവശ്യമായ നടപടികൾ കർശനമാക്കാനും യോഗം തീരുമാനിച്ചു. യോഗം മേയർ മുസ്‌ലിഹ് മ‍ഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി മേയർ ഇന്ദിര പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറെ പ്രതിനിധീകരിച്ച് ഡപ്യൂട്ടി ഡിഎംഒ ഡോ. കെ.സി. സച്ചിൻ സംസാരിച്ചു. ജില്ലാ വിബിഡി കൺട്രോൾ ഓഫീസർ ഡോ. കെ.കെ. ഷിനി മലമ്പനി പ്രതിരോധ നടപടികൾ സംബന്ധിച്ച റിപ്പോർട്ട്‌ അവതരിപ്പിച്ചു.