കണ്ണൂർ: മംഗളൂരുവിലെ ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഐഒസി പ്ലാന്റുകളിൽ നിന്ന് പാചക വാതക സിലിണ്ടറുകൾ എത്തിക്കുന്ന ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു. ഏഴുദിവസമായി തുടര്‍ന്നിരുന്ന സമരം ഇന്നലെ കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പാക്കിയത്. ഡ്രൈവർമാരുടെ വേതന വർധന ഡിമാന്റ് ഉടമകൾ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്.
കഴിഞ്ഞദിവസം മംഗളൂരു പ്ലാന്റ് മാനേജ്മെന്റ് തൊഴിലാളി പ്രതിനിധികളുമായും കണ്ണൂരിൽ ലേബർ ഓഫീസറുമായി ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. തുടർന്നാണ് എഡിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച വിളിച്ചത്. എല്‍പിജി സിലിന്‍ഡര്‍ ലോറി ലോക്കല്‍ ട്രിപ്പ് 200 കിലോ മീറ്റര്‍ വരെ 1200 രൂപ കൂലി നല്കാന് തൊഴിലുടമ സമ്മതിച്ചു. ലോംഗ് ട്രിപ്പ് കിലോ മീറ്ററിന് ഏഴ് രൂപ 25 പൈസ നിശ്ചയിച്ചു. 13ന് ട്രിപ്പിന് മുകളില്‍ 1250 രൂപ ഇന്‍സെന്റീവ് നല്‍കാനും തീരുമാനിച്ചു. ലേബര്‍ കമ്മിഷണറുടെ ഉടമ്പടി പ്രകാരമുള്ള മൂന്ന്, നാല്, അഞ്ച് വര്‍ഷം നല്‍കേണ്ട വര്‍ധനവ് ഈ വര്‍ധനവിനോടൊപ്പം നല്‍കാനും ഉടമകള്‍ സമ്മതിച്ചു. ട്രാന്‍സ്പോര്‍ട്ട് പ്രതിനിധികള്‍,സിഐടിയു, ബിഎംഎസ് ട്രേഡ് യൂണിയന് പ്രതിനിധികള്‍ പങ്കെടുത്തു.