അണുങ്ങോട് മേഖലയിൽ കുരങ്ങുശല്യം രൂക്ഷം; കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
Saturday, August 24, 2024 1:43 AM IST
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ അണുങ്ങോട് മേഖലയിൽ കുരങ്ങുശല്യം രൂക്ഷം. അണുങ്ങോട് മേഖലയിലെ നിരവധി പേരുടെ കാർഷിക വിളകളാണു കുരങ്ങുകൾ കൂട്ടത്തോടെ എത്തി നശിപ്പിക്കുന്നത്. പ്രദേശത്തെ നിരവധി കർഷകരുടെ തേങ്ങയും മറ്റു കാർഷിക വിളകളുമാണ് കുരങ്ങുകൾ നശിപ്പിക്കുന്നത്. ഇതേതുടർന്ന് പ്രദേശത്തെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്.

പ്രദേശത്തെ വാഴ, കപ്പ, പച്ചക്കറികള്‍, തേങ്ങ, അടയ്ക്ക എന്നിവയെല്ലാമാണ് കൂട്ടത്തോടെയെത്തുന്ന വാനരപ്പട നശിപ്പിക്കുന്നത്. വീട്ടുപരിസരത്തെ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നശിപ്പിക്കുന്നതിനു പുറമേ വീടുകളിലെ മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കി മാറ്റുന്നതും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

കാട്ടുപന്നി ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഏതാനും ദിവസങ്ങൾക്ക് മുന്പായിരുന്നു കാട്ടാന പ്രദേശവാസികളുടെ വീട്ടുമുറ്റത്ത് എത്തിയത്. വന്യജീവി ശല്യത്തിൽ പൊറുതിമുട്ടിയാണ് തങ്ങൾ ഇവിടെ കഴിയുന്നതെന്നാണ് അണുങ്ങോട് നിവാസികൾ ഒന്നടങ്കം പറയുന്നത്.


ആറളം ഫാമിൽ നിന്നാണ് കുരങ്ങുകളും ജനവാസ കേന്ദ്രത്തിലെത്തുന്നത്. പടക്കം പൊട്ടിച്ച് കുരങ്ങുളെ തുരത്തുന്നുണ്ടെങ്കിലും അതും ഫലപ്രദമാകുന്നില്ല. കുരങ്ങുകൾ കൃഷി നശിപ്പിച്ചാൽ മതിയായ നഷ്ടപരിഹാരം കൊടുക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. കുരങ്ങുകൾ കൃഷി നശിപ്പിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയിരുന്നു. ജീമോൻ ഒറ്റപ്ലാക്കൽ, ഏബ്രഹാം കരിക്കണ്ടത്തിൽ, കുറുമ്പുറത്ത് കുഞ്ഞമ്മ, ലീലാമ്മ കരിക്കണ്ടത്തിൽ എന്നിവരുടെ പറമ്പിലാണു കുരങ്ങുകൾ എത്തിയത്.