കർഷകരെ പ്രതികളാക്കുന്ന പ്രവണത ദുരുദ്ദേശപരമെന്ന് രാഷ്‌ട്രീയ കിസാൻ മഹാസംഘ്
Saturday, August 24, 2024 1:43 AM IST
കല്പറ്റ: പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നയിടങ്ങളിലെല്ലാം കർഷകരെ പ്രതികളാക്കാനുള്ള പ്രവണത വർധിച്ചു വരുന്നത് തികച്ചും ദുരുദ്ദേശപരമായാണെന്ന് രാഷ്‌ട്രീയ കിസാൻ മഹാ സംഘ്. കർഷകർ കൃഷി ചെയ്യുന്നതും കളപറിക്കുന്നതുമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് ചിലർ നിരന്തരമായി പ്രചാരണം നടത്തുന്നത് കർഷകരുടെ ആത്മവീര്യം തകർക്കാനാണ്. യാഥാർഥ്യം മറച്ചുവച്ച് കർഷകരെ കുറ്റക്കാരാക്കാൻ ശ്രമിക്കുന്ന അധികാരികളും കപട പരിസ്ഥിതിവാദികളും തെറ്റു തിരുത്തണമെന്നും രാഷ്‌ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വയനാട് ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കല്പറ്റയിൽ ചേർന്ന രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി യോഗം നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു.


സംസ്ഥാന വൈസ് ചെയർമാൻ ജോയി കണ്ണഞ്ചിറ, സംസ്ഥാന കൺവീനർ മാർട്ടിൻ തോമസ്, ഭാരവാഹികളായ പി.ജെ. ജോൺ, കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, ഇബ്രാഹിം തെങ്ങിൽ, സണ്ണി തുണ്ടത്തിൽ, പവിത്രൻ കൊതേരി, മോളി മാത്യു, സി.പി. അഷ്റഫ്, എ.സി. തോമസ്, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ജോസഫ് വടക്കേക്കര, ഷമീൽ ഇഞ്ചിക്കൽ, ദേവസ്യ ഐന്തിയ്ക്കൽ, ടോമി തോമസ്, അഷ്റഫ് പുന്നാടൻ എന്നിവർ പ്രസംഗിച്ചു.