പെരുമ്പടവ്-മേത്തുരുമ്പ റോഡ് അപകട ഭീഷണിയിൽ
Saturday, August 24, 2024 1:43 AM IST
പെരുമ്പടവ്: പെരുമ്പടവ്-മേത്തരുമ്പ റോഡ് അപകട ഭീതിയിൽ. റോഡിന് പല സ്ഥലങ്ങളിലും ആവശ്യത്തിനു വീതിയില്ലാത്തതും റോഡിന്‍റെ വശങ്ങളിൽ ആവശ്യത്തിന് സംരക്ഷണ മതിലുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾ പെരുകുന്നതിന് കാരണമാകുന്നു. വീതി കുറഞ്ഞ പല സ്ഥലങ്ങളിലും റോഡിന്‍റെ വശങ്ങൾ ഇടിഞ്ഞ നിലയിലാണ്.

ടാറിംഗിനോട് ചേർന്നുവരെ റോഡ് അരികുകൾ ഇടിഞ്ഞതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടാണ്. കയറ്റങ്ങളും ഇറക്കങ്ങളും വലിയ വളവുകളും ഉള്ള ഈ റോഡിൽ ആവശ്യത്തിന് വീതി പോലും ഇല്ലാത്തതാണ് അപകടങ്ങൾ പെരുകുന്നതിന് കാരണമാകുന്നത്.


പെരുമ്പടവ്-മേത്തുരുമ്പ റോഡിലെ എടക്കോം-മഠംത്തട്ട് റോഡിൽ റോഡിന്‍റെ പാർശ്വഭിത്തിയടക്കം തകർന്നതിനാൽ അപകട സൂചനയായി റിബൺ വലിച്ചു കെട്ടിയിരിക്കുകയാണ്. ഈ ദുരവസ്ഥ ജനപ്രതിനിധികളും നാട്ടുകാരും പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചതാണെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

റോഡിന്‍റെ ഒരുവശം വലിയ താഴ്ചയിൽ ആയതിനാൽ വാഹന യാത്രക്കാർ വലിയ ഭീതിയിലാണ്. എത്രയും വേഗം റോഡ് നവീകരണ പ്രവർത്തനം നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.