ഗവേഷക വിദ്യാർഥിയും പോലീസിൽ
Saturday, August 24, 2024 1:43 AM IST
ധർമശാല: പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് 314 പേർ പോലീസ് സേനയുടെ ഭാഗമാകുമ്പോൾ അതിൽ ഒരു ഗവേഷക വിദ്യാർഥിയും. നടുവിൽ മാമ്പളത്തെ കോട്ടയിൽ തോമസ് -ത്രേസ്യാമ്മ ദന്പതികളുടെ മകനായ കെ. ക്രിസ്റ്റി തോമസാണ് ഗവേഷക വിദ്യാർഥിയായി പോലീസിൽ കയറിയത്. കുട്ടിക്കാലം തൊട്ട് പോലീസുകാരനാകുക എന്ന ആഗ്രഹം തന്നെയാണ് കാക്കിയണിയുക എന്ന ലക്ഷ്യത്തിലേക്ക് തന്നെ എത്തിച്ചതെന്നും ക്രിസ്റ്റി പറയുന്നു. പരിശീലനത്തിൽ ബെസ്റ്റ് ഇൻഡോർ ആയി തെരഞ്ഞെടുത്തത് ക്രിസ്റ്റിയെയാണ്. അതിനുള്ള ട്രോഫിയും മുഖ്യമന്ത്രിയിൽ നിന്ന് ക്രിസ്റ്റിപാസിംഗ്ഔട്ട് പരേഡ് ചടങ്ങിൽ ഏറ്റുവാങ്ങി.


കാസർഗോഡ് കേന്ദ്രസർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും യുജിസിയും ജെആർഎഫും കരസ്ഥമാക്കി ഫെലോഷിപ്പോടെ കേരള സർവകലാശാലയിൽ നിന്ന് എംഫിൽ നേടി. മലബാറിലെ കുടിയേറ്റത്തിന് കീഴിലുള്ള സമൂഹ രൂപവത്കരണങ്ങളിൽ ചരിത്ര സാഹിത്യ പാഠങ്ങളെ മുൻ നിർത്തിയുള്ള പഠനം എന്ന വിഷയത്തിൽ കേരള സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുകയാണ് നിലവിൽ ക്രിസ്റ്റി തോമസ്. സഹോദരങ്ങളായ സോബിനും സ്വപ്നയും ക്രിസ്റ്റിക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്.