ബിജെപി പ്രവർത്തകന്‍റെ വീടിനു നേരെ അക്രമം: 10 സിപിഎം പ്രവർത്തകരെ ശിക്ഷിച്ചു
Friday, August 23, 2024 1:28 AM IST
തലശേരി: പിണറായിയിൽ ബിജെപി പ്രവർത്തകന്‍റെ വീട് അക്രമിച്ച കേസിൽ പത്ത് സിപി എം പ്രവർത്തകരെ കോടതി ശിക്ഷിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകനായ പിണറായി കാരുണ്യയിൽ രമിത്തിന്‍റെ വീടാക്രമിച്ച കേസിലാണ് പത്ത് പേരെ കോടതി പിരിയും വരെ തടവിനും 24,000 രൂപ വീതം പിഴയടക്കാനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പിഴ സംഖ്യയിൽനിന്ന് 50,000 രൂപ രമിത്തിന്‍റെ മാതാവിന് നൽകാനും പിഴയടച്ചില്ലെങ്കിൽ പ്രതികൾ മൂന്ന് മാസം തടവനുഭവിക്കണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു.

സിപിഎം പ്രവർത്തരായ സദാനന്ദൻ, കോയിപ്രത്ത് രാജൻ, സി.കെ. അബ്ദുൾ റഹീം, കെ. തേജസ്, ടി. സുനിൽ, രതീശൻ, സി.കെ. അഹമദ്, ശ്രീജേഷ്, കെ. ജ്യോതിഷ് എന്നിവരാണ് കേസിലെ പ്രതികൾ. 2016 മേയ് 19 ന് രാത്രി 8.15 നാണ് രമിത്തിന്‍റെ വീട് അക്രമിച്ചത്.


2016 ഒക്ടോബർ 12 നാണ് രമിത്ത് വീടിന് സമീപം റോഡിൽ വച്ച് കൊല്ലപ്പെടുന്നത്. രമിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ആറ് പേർ. ചാവശേരിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ഉത്തമന്‍റെ മകനായിരുന്നു രമിത്ത്. ഉത്തമന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ അമ്മുഅമ്മ , ശിഹാബ് എന്നിവരും കൊല്ലപ്പെട്ടിരുന്നു.