ആറാട്ട്കടവിൽ റവന്യു ഉദ്യോഗസ്ഥരെ കർണാടക വനം വകുപ്പ് തടഞ്ഞു
Friday, August 23, 2024 1:28 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന ആറാട്ട് കടവിൽ പരിശോധന നടത്താനെത്തിയ കേരള റവന്യു ഉദ്യോഗസ്ഥരെ കർണാടക വനംവകുപ്പുദ്യോഗസ്ഥർ തടഞ്ഞു. കാര്യങ്കോട് പുഴയ്ക്കും കർണാടക വനത്തിനും ഇടയിലുള്ള സ്ഥലത്തെ അതിർത്തി പരിശോധനിക്കാനെത്തിയ ഡപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘത്തെയാണ് കർണാടക വനംവകുപ്പ് തടഞ്ഞത്.

ഇവിടെ താമസിക്കുന്ന പുളിങ്ങോം വില്ലേജിൽപ്പെട്ട കുടുംബങ്ങൾക്ക് കർണാടക വനംവകുപ്പ് കുടിയിറങ്ങണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന റവന്യു ഉദ്യോഗസ്ഥർ അതിർത്തി പരിശോധന ഉൾപ്പടെയുള്ളവയ്ക്കായി ഇന്നലെ രാവിലെ പതിനൊന്നരയോടെ എത്തിയത്.

പുളിങ്ങോം വില്ലേജിലെ പഴയ ഭൂരേഖകളുമായിട്ടായിരുന്നു റവന്യൂ സംഘം എത്തിയത്. ഒരു മണിക്കൂറോളം അതിർത്തിയിലെ അടയാള കല്ലുകളും രേഖകളും നോക്കി താരതമ്യ പരിശോധന നടത്തി.


പരിശോധന നടക്കുന്ന വിവരം അറിഞ്ഞ് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നിർത്താൻ നിർദേശിക്കുകയായിരുന്നു. തങ്ങളുടെ സ്ഥലത്ത് പ്രവേശിക്കണമെങ്കിൽ ഡിഎഫ്ഒയുടെ അനുമതി വേണമെന്നും സംയുക്ത പരിശോധന മാത്രമേ അനുവദിക്കുകയുള്ളൂവെന്നുമായിരുന്നു കർണാടക വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചത്.

തുടർന്ന് അതിർത്തി സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ചർച്ച നടന്നു. ഡപ്യൂട്ടി താസീൽദാർ എച്ച്. സഫിയുദ്ദീൻ, പയ്യന്നൂർ താലൂക്ക് സർവേയർ സതീഷ് ജോയി, പുളിങ്ങോം വില്ലേജ് ഓഫീസർ കെ.എസ്. വിനോദ്കുമാർ, സതീഷ് ജോയി, എം. വിഷ്ണു, കെ.ഇ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയ്ക്ക് എത്തിയത്. പഞ്ചായത്തംഗം സിബി എം. തോമസിന്‍റെ നേതൃത്വത്തിൽ നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.