ഇരിട്ടിയിലും ആഫ്രിക്കൻ ഒച്ച് ഭീഷണി
Friday, August 23, 2024 1:28 AM IST
ഇരിട്ടി: ആഫ്രിക്കൻ ഒച്ച് ഭീഷണിയിൽ ഇരിട്ടി. ഇരിട്ടി നഗരസഭയുടെ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിനു സമീപം പഴശി പദ്ധതി പ്രദേശത്തു കണ്ടെത്തിയ ഇവ ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കും എത്തിത്തുടങ്ങി. എഇഒ ഓഫീസിനു സമീപത്തുകൂടി കടന്നുപോകുന്ന നഗരസഭാ കോൺക്രീറ്റ് ബൈപാസ് റോഡിൽ ഉൾപ്പെടെ ആഫ്രിക്കൻ ഒച്ചുകളെ കാണാം. പഴശി പദ്ധതിയുടെ 10 ഏക്കറോളം സ്‌ഥലം ഇവിടെ കാടുമൂടി മലിനജലവും നിറഞ്ഞ നിലയിലാണ്.

മുന്പ് അന്യസംസ്‌ഥാനങ്ങളിൽ നിന്നു പഴം, പച്ചക്കറി ലോറികളിലോ മറ്റോ എത്തിയ ഇവ പഴശി പദ്ധതി സ്ഥലത്തെ മലിന സാഹചര്യത്തിൽ പ്രജനനം നടന്നു പെരുകുന്നുണ്ടോയെന്നും പ്രദേശവാസികൾക്ക് ആശങ്ക ഉണ്ട്. പഴശി അണക്കെട്ടു വരെ വെള്ളം ഒഴുകിയെത്തുന്ന പ്രദേശത്ത് ഇവയുടെ സാന്നിധ്യം നാൾക്കുനാൾ വർധിച്ചു വരുന്നതിനാൽ ജലസംഭരണിയെ ആകെ ബാധിച്ചു കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമോയെന്ന ഭീതിയും ശക്തമാണ്.


നഗരസഭാ ബൈപ്പാസ് റോഡ് മേഖലയിലെ വീട്ടുകാർ ഉപ്പും കുമ്മായവും വിതറിയാണു ഇവയെ പ്രതിരോധിക്കുന്നത്. ചത്ത ഒച്ചുകൾ അഴുകുമ്പോൾ അസഹനീയ ദുർഗന്ധം ഉണ്ടാകുന്നുണ്ട്. ജലസേചന വകുപ്പ് പഴശി പദ്ധതിയുടെ സ്ഥലം മാലിന്യമുക്തമാക്കിയും ആരോഗ്യവകുപ്പ് പ്രശ്‌നത്തിൽ ഇടപെട്ടും ആഫ്രിക്കൻ ഒച്ച് ഭീഷണിയെ പ്രതിരോധിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.