വഴിമുട്ടിച്ച് ജൽജീവൻ മിഷന്‍റെ ‌പൈപ്പിടൽ പ്രവൃത്തി‌
Friday, August 23, 2024 1:28 AM IST
പേരട്ട: ഉളിക്കൽ പഞ്ചായത്തിലെ പേരട്ട വാർഡിൽ പേരട്ട-മട്ടിണി റോഡിൽ ജനങ്ങളുടെ വഴിമുട്ടിച്ച് ജൽ ജീവൻ മിഷന്‍റെ പൈപ്പിടൽ. പേരട്ട-മട്ടിണി ജില്ലാ പഞ്ചായത്തിന്‍റെ റോഡിലാണ് വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത. കുത്തനെ കയറ്റവും വളവുകളുമുള്ള റോഡിൽ ഭൂപ്രകൃതിയും മഴയുടെ തീവ്രതയും കണക്കിലെടുക്കാതെ വാട്ടർ അതോറിറ്റി നടത്തിയ അശാസ്ത്രീയ നിർമാണം റോഡിന്‍റെ പലഭാഗങ്ങളും അപകടത്തിലായിരിക്കുകയാണ്.

വെള്ളം കുത്തിയൊഴുകി റോഡിന്‍റെ ഇരുവശവും സ്ഥാപിച്ചിരുന്ന ജൽജീവൻ പൈപ്പിന് മുകളിലെ മണ്ണ് ഒഴുകിപോയി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് അപകടത്തിൽ ആയതോടെ ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്.

വിദ്യാർഥികളടക്കം സഞ്ചരിക്കുന്ന വഴിയിൽ കാൽനട യാത്രപോലും ദുർഘടം ആയിരിക്കുകയാണ്. വെള്ളം ഒഴുകി രൂപപ്പെട്ട ഗർത്തത്തിൽ വാഹനങ്ങൾ വീണ് യാത്രക്കാർ അപകടത്തിൽപെടുന്നത് നിത്യസംഭവമായിരിക്കുകയാണ്.

പ്രദേശവാസികളുടെ വാക്ക് അവഗണിച്ചു

പൈപ്പിടലുമായി ബന്ധപ്പെട്ട് വാർഡംഗം ഉൾപ്പെടെയുള്ള നാട്ടുകാരുടെ വാക്കുകൾ അവഗണിച്ചുകൊണ്ടാണ് റോഡിന്‍റെ ഇരുവശത്തും ആഴത്തിൽ കുഴിയെടുത്താണ് പൈപ്പുകൾ സ്ഥാപിച്ചത്. അതിശക്തമായ മഴ ലഭിക്കുന്ന പ്രദേശമായതുകൊണ്ട് റോഡിന്‍റെ കുഴിയെടുത്ത ഭാഗങ്ങൾ ഉടൻതന്നെ കോൺക്രീറ്റ് ചെയ്യണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.


എങ്കിലും വാട്ടർ അതോറിറ്റിയുടെ അലംഭാവം യാതൊരു പ്രവൃത്തിയും നടക്കാതെ വന്നതോടെ പേരട്ട-മട്ടിണി റോഡ് ഇരുവശങ്ങളിലേയും മണ്ണ് ഒഴുകിപ്പോയി ടാറിംഗ് മാത്രമാണ് ഇവിടെ അവശേഷിച്ചിരിക്കുന്നത്. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും ആഴ്ചകളായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അനാസ്ഥ തുടർന്നാൽ ജനകീയ സമരപരിപാടികളുമായി പ്രശ്നത്തെ നേരിടുമെന്ന് പഞ്ചായത്തംഗം ബിജു വെങ്ങലപ്പള്ളി പറഞ്ഞു.

കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണം

"ജനങ്ങുടെ നിരന്തര പരാതിക്ക് ഒടുവിൽ ഇന്നലെ മുതൽ ജെസിബി ഉപയോഗിച്ച് കുഴികൾ താത്കാലികമായി മണ്ണിട്ട് മൂടിത്തുടങ്ങിയെങ്കിലും അത് ശാശ്വതപരിഹാരമല്ല. മഴപെയ്താൽ വീണ്ടും വഴി പഴയനിലയിലേക്ക് ആകുന്ന ഭീഷണി നിലനിൽക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കാണുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.'

ബിജു വെങ്ങലപ്പള്ളി
(ഉളിക്കൽ പഞ്ചായത്തംഗം).