കുഞ്ഞിമംഗലത്തെ ഊമക്കത്തിൽ സിപിഎം അന്വേഷണം തുടങ്ങി
Thursday, August 22, 2024 1:49 AM IST
പയ്യന്നൂര്‍: ഏതാനും ദിവസങ്ങളായി കുഞ്ഞിമംഗലത്ത് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഊമക്കത്ത് പുകഞ്ഞുകത്തുന്നു. പഞ്ചായത്ത് പ്രസിഡന്‍റിനെ കരുവാക്കിയുള്ള പ്രചാരണത്തിന് പിന്നില്‍ സിപിഎമ്മിനകത്തെ വിഭാഗീയതയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലാണ് കുഞ്ഞിമംഗലത്തെ നിരവധിയാളുകള്‍ക്ക് പോസ്റ്റലായി ഊമക്കത്ത് ലഭിച്ചത്. പോസ്റ്റല്‍ സ്റ്റാമ്പിന് പകരം റവന്യൂ സ്റ്റാമ്പൊട്ടിച്ച് വന്നതിനാല്‍ പത്തു രൂപവീതം നല്‍കിയാണ് മേല്‍വിലാസക്കാര്‍ ഇത് കൈപ്പറ്റേണ്ടിവന്നത്. സിപിഎമ്മിനെ നന്നാക്കാനെന്ന രീതിയിലാണ് കത്തിന്‍റെ ഉള്ളടക്കം. പ്രതിപക്ഷവും ഇതിന് കൂട്ടുനില്‍ക്കുകയാണോയെന്ന ചോദ്യത്തോടെ ബിജെപി ജില്ലാ കമ്മിറ്റിയംഗത്തിന്‍റെ പേരിലും കത്തുണ്ടായിരുന്നു.

"പാര്‍ട്ടി പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ ആര്‍എസ്എസിന്‍റെ മേല്‍നോട്ടത്തില്‍ ജാതീയ സംഘടന രൂപീകരിച്ച് പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചുവരികയാണ് എന്ന ആമുഖത്തോടെയാണ് തുടക്കം. 150 പേര്‍ പങ്കെടുത്ത ഇന്‍റര്‍വ്യൂവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് അനര്‍ഹമായി മാര്‍ക്ക് നല്‍കി സ്വന്തം അനുജത്തിയെ അങ്കണവാടി തസ്തികയിലേക്ക് തിരുകിക്കയറ്റി. ഇന്‍റർവ്യൂ നടത്തുന്നവരില്‍ രക്തബന്ധത്തിലുള്ള ആളുകള്‍ ഉണ്ടായിരിക്കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്വജനപക്ഷപാതം നടത്തിയിരിക്കുന്നത്. പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട് എന്ന ഓര്‍മപ്പെടുത്തലോടെ ലാല്‍ സലാം പറഞ്ഞാണ് കത്ത് നിര്‍ത്തുന്നത്.


ഊമക്കത്തുകള്‍ ചൂടുപിടിച്ചതോടെ സിപിഎം ലോക്കല്‍ കമ്മിറ്റി വിഷയം ഗൗരവകരമായി ചര്‍ച്ച ചെയ്തുവെന്നും ഇതേതുടര്‍ന്ന് ഊമക്കത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റിയെ നിയോഗിച്ചതായും സൂചനയുണ്ട്. അവരുടെ അന്വേഷണത്തിന്‍റെ ആദ്യഘട്ടമായി ഇന്‍റര്‍വ്യൂ ബോര്‍ഡിലുള്ളവരില്‍നിന്നും വിവരശേഖരണം നടത്തിയതായും അറിയുന്നു. ആകെയുള്ള ഒരൊഴിവിലേക്കായി ഇന്‍റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ടത് പ്രസിഡന്‍റിന്‍റെ അനുജത്തിയല്ലെന്നും എടാട്ട് സ്വദേശിനിയായ വിധവയാണെന്നും അറിയുന്നു.

85 ശതമാനം മാര്‍ക്കിന്‍റെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത് ഉദ്യോഗസ്ഥരാണ്.15 ശതമാനം മാത്രമേ ഇന്‍റര്‍വ്യൂ ബോര്‍ഡിന് നല്‍കാനാകൂ എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടിരുന്നെങ്കില്‍ പ്രസിഡന്‍റിന്‍റെ അനുജത്തിക്ക് നിയമനം ലഭിക്കേണ്ടതല്ലേയെന്ന ചോദ്യവുമുയരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതല്‍ കുഞ്ഞിമംഗലത്ത് ചില രാഷ്‌ട്രീയ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമുണ്ട്.