400 കെവി ലൈൻ പുതിയ പാക്കേജ് സ്വീകാര്യമല്ല: സംയുക്ത ആക്ഷൻ കൗൺസിൽ
Thursday, August 22, 2024 1:49 AM IST
ഇരിട്ടി: കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈനുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഇപ്പോൾ പുറത്തെടുത്തിരിക്കുന്ന കർണാടക മോഡൽ നഷ്ടപരിഹാര പാക്കേജ് ഒരു അര്‌ഥത്തിലും സ്വീകാര്യമല്ലെന്ന് സംയുകത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.രണ്ടു വർഷത്തിലേറെയായി വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നുവെങ്കിലും നാളിതുവരെ സ്ഥലം നഷ്ടമാകുന്ന കർഷകന് നീതി ലഭിക്കുന്ന യാതൊരു തീരുമാനവും സർക്കാരിന്‍റെ ഭാഗത്തും നിന്നുണ്ടാകാത്തത് ദൗർഭാഗ്യകരമാണ്.

കരാറെടുത്ത കമ്പനി അന്യസംസ്ഥാനക്കാരെ വച്ച് കൃഷിഭൂമികൾ അളന്നത് സ്ഥലം ഉടമകളെ അറിയിക്കാതെയും യാഥാർഥ്യങ്ങൾ വിശദീകരിക്കാതെയുമായിരുന്നു.

ഇത് ആളുകളിൽ ആശങ്കക്ക് കാരണമായി. തുടർന്നാണ് എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യന്‍ എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ സ്ഥലങ്ങളിൽ ആക്ഷൻ കമ്മിറ്റികൾരൂപീകരിച്ചത്. തുടർന്ന് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ നിർമാണപ്രവർത്തങ്ങൾ തടയുകയും കൃത്യമായ നഷ്ടപരിഹാര പാക്കേജ് ഇല്ലാതെ നിർമാണം തുടരാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ പ്രവൃത്തി നിർത്തിവയ്ക്കുകയുമായിരുന്നു.അതിനുശേഷം ജനപ്രതിനിധികളും കർമസമിതിയും കൂടിയാലോചിച്ച് മാർക്കറ്റ് വില അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.


സർ‌ക്കാർ‌ നടപടി സംശയാസ്പദം:
സജീവ് ജോസഫ് എംഎൽഎ

കർണാടകയിലെയും കേരളത്തിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കേരളത്തിൽ വേണ്ടത് മാർക്കറ്റ് വിലയെ അടിസ്ഥാനപ്പെടുത്തിയ നഷ്ടപരിഹാരം മാത്രമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അടക്കം നിരവധി തവണ ചർച്ച നടത്തിയിട്ടും രണ്ടുവർഷമായി വിഷയത്തിൽ തീരുമാനം എടുക്കാത്ത സർക്കാർ നടപടി സംശയാസ്പദമാണ്. ഇടമൺ കൊച്ചി പാക്കേജ് ചർച്ച പോലും നേരത്തെ തന്നെ കർഷകർ തള്ളിയിരുന്നു. ഇപ്പോൾ കെഎസ്ഇബി അനുവദിച്ച പാക്കേജ് ഇടമൺ കൊച്ചി പാക്കേജിന്‍റെ അടുത്തുപോലും എത്താത്ത സഹചര്യത്തിൽ പുതിയ പാക്കേജിന് യാതൊരു പ്രസക്തിയും ഇല്ല . ന്യായമായ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ കർഷകന്‍റെ ഭൂമിയിൽ നിർമാണത്തിന് അനുമതി നൽകുകയുള്ളൂ