പുഴുശല്യത്തിൽ പൊറുതിമുട്ടി വാഴ കർഷകർ
Thursday, August 22, 2024 1:49 AM IST
കൂത്തുപറമ്പ്: പുഴുശല്യത്തിൽ പൊറുതിമുട്ടി ജില്ലയിലെ വാഴ കർഷകർ. വാഴയിലയിലെ ഹരിതകം മുഴുവൻ ഭക്ഷിച്ച് ഇല പൂർണമായും നശിപ്പിക്കുകയും വാഴയുടെ വളർച്ച മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ഉത്പാദനവും കുറയും. കാലാവസ്ഥാ വ്യതിയാനം കാരണം വെയിലും മഴയും മാറിവരുന്നത് പുഴുക്കളുടെ പെരുകലിന് കാരണമാവുന്നുവെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

പുഴുശല്യം വർധിച്ചതോടെ വാഴ കൃഷി ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ. ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് വൻതോതിൽ വാഴകൃഷി ചെയ്യുന്ന കർഷകരാണ് ദുരിതത്തിലായത്.

കനത്തമഴയില്‍ വെള്ളം കയറി കൃഷി നശിച്ചത് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ തരണം ചെയ്ത് വരുന്പോഴാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി പുഴുശല്യം ഉണ്ടായിരിക്കുന്നത്.


പുഴുവിനെ ജൈവ മാർഗങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ രാസകീടനാശിനികള്‍ ഉപയോഗിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. പരമ്പരാഗത രീതിയില്‍ വിഷരഹിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ആ രീതിയില്‍ തന്നെ വാഴകളെ നശിപ്പിക്കുന്ന പുഴുക്കളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശങ്ങളും കൃഷിവകുപ്പില്‍നിന്ന് ലഭ്യമാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.