കസ്തൂരിരംഗൻ റിപ്പോർട്ടിലെ പുതിയ മാപ്പിൽ കൊട്ടിയൂർ വില്ലേജിലെ ജനവാസ മേഖലയും
Thursday, August 22, 2024 1:49 AM IST
കൊട്ടിയൂർ: കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ പ്രകാരം കൊട്ടിയൂർ വില്ലേജിലെ ജനവാസ മേഖല ഉൾപ്പെട്ടതായി ആക്ഷേപം. പന്നിയാംമലയ്ക്കും പാലുകാച്ചി മലയ്ക്കും ഇടയ്ക്കുള്ള പ്രദേശമാണ് ഇക്കോസ് സെൻസിറ്റീവ് ഏരിയയായി മാർക്ക് ചെയ്തിട്ടുള്ളത്. 1.17 സ്ക്വയർ കിലോമീറ്റർ ജനവാസ മേഖലയാണ് ഇത്തരത്തിൽ പെട്ടിട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ പന്നിയാമല വെള്ളച്ചാട്ടം, ഹരിത ഓർഗാനിക് ഫാം തുടങ്ങിയവ മാർക്ക് ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ അധികമായി ജനവാസ മേഖല ഇക്കോ സെൻസിറ്റീവ് ഏരിയയിൽ പെട്ടിട്ടുണ്ട് എന്ന് മനസിലാക്കിയ പഞ്ചായത്ത് അധികൃതർ മേയ് 16ന് സ്വന്തം നിലയ്ക്ക് തന്നെ സർവേ ടീമിനെ കൊണ്ടുവന്ന് അളന്ന് കെഎംഎൽ മാപ്പ് തയാറാക്കി സർക്കാരിന് കൈമാറിയതാണ്. എന്നാൽ ഇത് പരിഗണിക്കാതെയാണ് പുതിയ മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ മാപ്പ് സംബന്ധിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.


കൊട്ടിയൂർ പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലായാണ് ജനവാസ മേഖല ഇക്കോ സെൻസിറ്റീവ് ഏരിയയിൽ പെട്ടിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ 215.4 കിലോമീറ്ററാണ് ഇക്കോ സെൻസിറ്റീവ് ഏരിയ ആയി നിജപ്പെടുത്തിയിരിക്കുന്നത്.

വില്ലേജുകളുടെ അടിസ്ഥാനത്തിൽ കൊട്ടിയൂർ, ചെറുവാഞ്ചേരി, ആറളം വില്ലേജുകളാണ് കസ്തൂരിരംഗൻ റിപ്പോർട്ടിൽ പെടുത്തിയിരുന്നത്.