കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
Thursday, August 22, 2024 1:49 AM IST
ശ്രീകണ്ഠപുരം: മലയോര മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. പടിയൂർ, ഊരത്തൂർ, പൂവം, കൊന്പൻപാറ, കൊശവൻ വയൽ, ആലത്തുപറന്പ്, കല്യാട് എന്നിവിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഊരത്തൂരിലെ ഗോവിന്ദന്‍റെ കപ്പയും ഇഞ്ചിയും പൂർണമായും പന്നിക്കൂട്ടം നശിപ്പിച്ചു. പടിയൂർ കൊന്പരഞ്ഞി വയലിലും കപ്പ, ഇഞ്ചി, മഞ്ഞൾ എന്നിവ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇരിക്കൂർ, ചെങ്ങളായി, ഏരുവേശി പഞ്ചായത്തുകളിലും പന്നി ശല്യമുണ്ട്. കൃഷിയിടങ്ങളിലെത്തുന്ന പന്നിക്കൂട്ടം കർഷകരുടെ അധ്വാനം മുഴുവൻ ചുരുങ്ങിയ സമയം കൊണ്ട് പൂർണമായും നശിപ്പിക്കുന്നത് കാരണം പലരും കൃഷിയിൽ നിന്നും പിന്മാറുകയാണ്.


പകൽ സമയങ്ങളിൽ കാട് പിടിച്ച പ്രദേശങ്ങളിലും കുഴികളിലും മറ്റും കഴിയുന്ന പന്നികൾ സന്ധ്യയാകുന്നതോടെ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുകയാണ്. പന്നി ഭീതി കാരണം സന്ധ്യ കഴിഞ്ഞാൽ വീടുകളിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്കു പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. പന്നിശല്യം തടയാൻ പഞ്ചായത്തധികൃതർ ഉൾപ്പെടെയുള്ളവർ നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.