കരിന്തളം-വയനാട് 400 കെവി ലൈൻ; കർണാടക പാക്കേജുമായി കെഎസ്ഇബി
Wednesday, August 21, 2024 12:52 AM IST
ബിജു പാരിക്കാപ്പള്ളി

ഇരിട്ടി: കരിന്തളം - വയനാട് 400 കെവി വൈദ്യുതലൈൻ നിർമാണവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന നഷ്‌ടപരിഹാര പാക്കേജിൽ കർണാടക പാക്കേജ് നല്കാൻ തയാറാണെന്ന് കെ എസ്ഇബി. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിലാണ് പുതിയ തീരുമാനം. കർണാടക പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ നാലിരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 15 ശതമാനവുമായാണ് നഷ്‌ടപരിഹാരത്തുക പുനർനിർണിയിച്ചിരിക്കുന്നത്.

ആദ്യത്തെ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് ന്യായവിലയുടെ 15 ശതമാനവുമായിരുന്നു നഷ്‌ടപരിഹാരത്തുക. പഴയ പാക്കേജ് അപര്യാപ്തമാണെന്ന് പറഞ്ഞ് കർഷകർ നേരത്തെ തന്നെ തള്ളിയിരുന്നു. മുറിച്ചുമാറ്റുന്ന വിളകൾക്ക് അതിന്‍റെ ആയുസ് കണക്കാക്കി വില നിശ്ചയിക്കാനുള്ള പുതിയ തീരുമാനം ബോർഡിന്‍റെ സജീവ പരിഗണയിലാണ്. ഇതുകൂടി വരുന്നതോടെ കർഷകർക്ക് നല്ലൊരു നഷ്‌ടപരിഹാര പാക്കേജ് നല്കാനാകുമെന്നാണ് ബോർഡിന്‍റെ വിലയിരുത്തൽ. നിലവിൽ എട്ടുവർഷത്തെ വരുമാനം കണക്കാക്കിയാണ് നഷ്‌ടപരിഹാരം നിശ്ചയിച്ചിരുന്നത്. ഉദാഹരണത്തിന് പുതിയ തീരുമാനം വരുന്നതോടെ ഒരു തെങ്ങിന്‍റെ ആയുസ് 60 വർഷമായി കണക്കാക്കി നഷ്‌ടപരിഹാരം ലഭിക്കുമെന്നാണ് ബോർഡ് പറയുന്നത് .

തീരുമാനം വരേണ്ടത്
സർക്കാർതലത്തിൽ

നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട് കർഷകരുമായി ശക്തമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതുകൊണ്ട് കെഎസ്ഇബി കർണാടക പാക്കേജ് പ്രഖ്യാപിച്ചാലും കർഷകർ ആവശ്യപ്പെടുന്ന ന്യായവിലയുടെ അടുത്തെത്തുന്നില്ല. നഷ്‌ടപരിഹാരം സംബന്ധിച്ച് സർക്കാർതലത്തിൽ തീരുമാനം കൂടി വരേണ്ടതുണ്ട്. അതിനായി മന്ത്രിതല ചർച്ചകൾ നടക്കുന്നതായും താമസിയാതെ എംഎൽഎമാരുടെ യോഗം വിളിച്ച് പാക്കേജിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

നഷ്‌ടപരിഹാര പാക്കേജ് വൈകുന്നതുകൊണ്ട് ഒരുവർഷത്തിൽ അധികമായി പദ്ധതി മുടങ്ങിക്കിടക്കുകയാണ്. നഷ്‌ടപരിഹാരം കൂടുതൽ നൽകുമ്പോൾ വരുന്ന അധികബാധ്യത കെഎസ്ഇബിയെ ഏല്പിച്ചാൽ പദ്ധതിയുടെ എസ്റ്റിമേറ്റിന്‍റെ ഭാഗമായിഉൾപ്പെടുത്താൻ കഴിയും. അല്ലെങ്കിൽ അധിക ബാധ്യത സർക്കാർ ഏറ്റെടുക്കണം.


കർഷകർ ആവശ്യപ്പെടുന്ന നഷ്‌ടപരിഹാര പാക്കേജ് പരിഗണിച്ചാൽ ഏകദേശം 100 കോടി രൂപയുടെ അധിക ബാധ്യതയാണ് പദ്ധതിക്കു വരുന്നത്. 500 കോടി രൂപയാണ് നിർദിഷ്ട പദ്ധതിക്കായി നിലവിൽ കരുതുന്ന ചെലവ്. ഇതിൽ 60 ശതാനം ജർമൻ ബാങ്കായ കെഎസ്‌ഡബ്ല്യുവിൽനിന്ന് അടിസ്‌ഥാന സൗകര്യ വികസനത്തിനായുള്ള വായ്‌പയെടുത്താണ് വിനിയോഗിക്കുന്നത്. 40 ശതമാനമാണു കെഎസ്ഇബി നേരിട്ടു മുടക്കുന്നത്. പദ്ധതി വരുമ്പോൾ കെടുതികൾ നേരിടുന്നവരുടെ നഷ്ടം ലഘൂകരിക്കുന്നതിനായി ആകെ ചെലവിന്‍റെ 20 ശതമാനം മാത്രമാണ് കൂടുതൽ വരുന്നത്.

ഊർജ മന്ത്രാലയത്തിന്‍റെ
പുതിയ മാർഗ രേഖ

66 കെവി (കിലോവോൾട്ട്) ശേഷിക്കു മുകളിലുള്ള പ്രസരണ ലൈനുകൾ സ്‌ഥാപിക്കുമ്പോൾ സ്ഥല മുടമകൾക്കു നൽകേണ്ട നഷ്ടപരിഹാരത്തുക സംബന്ധിച്ചു കേന്ദ്ര ഊർജ മന്ത്രാലയം പുതിയ മാർഗ രേഖ പുറത്തിറക്കിയിരുന്നു. പുതുക്കിയ മാർഗരേഖ പ്രകാരം ടവർ സ്‌ഥാപിക്കുന്ന സ്ഥലത്തിന് ഭൂമി വിലയുടെ രണ്ടിരട്ടിയും (200 ശതമാനം) ലൈൻ കടന്നുപോകുന്ന വഴിയിലുള്ള (ആർഒഡബ്ല്യു കോറിഡോർ) സ്ഥലത്തിന് ഭൂമി വിലയുടെ 30 ശതമാനവും നഷ്‌ടപരിഹാരം നൽകും.

വിപണി വില ആവശ്യപ്പെടുന്ന സ്‌ഥലം ഉടമകളെ സംബന്ധിച്ചു പുതുക്കിയ ഈ മാർഗരേഖയ്ക്കു പുറമെ ഇതേ കേന്ദ്ര മന്ത്രാലയം ഉത്തരവിൽ സംസ്‌ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലും ഉയർന്ന നഷ്‌ടപരിഹാരം നൽകാമെന്നും ജില്ലാ കളക്‌ടറാണു നഷ്ടപരിഹാരത്തുക നിർണയിക്കേണ്ടതെന്നും കൂടി പ്രതിപാദിച്ചിട്ടുണ്ട്.

ആകെ ടവറുകൾ 370,
പൂർത്തിയായത് 110

125 കിലോമീറ്റർ ദൂരത്തിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമിയിലും സർക്കാർ ഭൂമിയിലുമായി 370 ടവറുകളാണ് സ്ഥാപിക്കേണ്ടത്. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് 200 മുതൽ 600 മീറ്റർ വരെ ദൂരമാണ് ടവറുകൾ തമ്മിൽ ഉണ്ടാകുക. 35 മുതൽ 60 മീറ്റർ വരെയാണ് ടവറുകളുടെ ഉയരം. കാസർഗോഡ്, വയനാട് ജില്ലകളിലും കണ്ണൂർ ജില്ലയിലെ ആറളം ഫാമിലുമായി110 ടവറുകൾ പൂർത്തിയായി. ഏകദേശം 1500 ഏക്കർ കൃഷി സ്ഥലത്തുകൂടിയാണ് ലൈൻ കടന്നുപോകുന്നത്. ഈ മാസത്തോടുകൂടി മുടങ്ങിക്കിടക്കുന്ന പദ്ധതി പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. എങ്കിലും പുതിയ പാക്കേജിനോട് കർഷകർ എങ്ങനെ പ്രതികരിക്കുമെന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്.