ഇടതുചേരിയിലുണ്ടായിരുന്നവരും വർഗീയപക്ഷവുമായി ചേരുന്നു: എ. വിജയരാഘവൻ
Wednesday, August 21, 2024 12:52 AM IST
പിലിക്കോട്: ഇടതുചേരിയിലുണ്ടായിരുന്ന ചിലർ കേരളത്തിൽ വർഗീയ പക്ഷവുമായി ചേരുന്ന കാഴ്ച അടുത്ത കാലത്തായി നടന്നു വരുകയാണെന്ന് കെഎസ്കെടിയു അഖിലേന്ത്യ പ്രസിഡന്‍റ് എ. വിജയരാഘവൻ. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പ്രതിനിധി സമ്മേളനം കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ദൗർബല്യം മനസിലാക്കിയാൽ മാത്രമേ നല്ല നിലയിൽ മുന്നോട്ടുപോകാനാകൂ. കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന വലതുപക്ഷ വർഗീയശക്തിയെ കാർഷിക മേഖലയിലുൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ഒരുമിച്ച് നിന്ന് ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡന്‍റ് എൻ.ആർ.ബാലൻ അധ്യക്ഷ വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം.വി.ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകുന്നേരം പ്രതിനിധികൾ കയ്യൂരിൽ രക്തസാക്ഷി മണ്ഡപവും കയ്യൂർ രക്തസാക്ഷി സ്‌മാരകവും പുഷ്പാർച്ചനയ്ക്കായി സന്ദർശിച്ചു. രക്തസാക്ഷി സ്മാരക ഹാളിൽ രക്തസാക്ഷി സ്‌മൃതി സംഗമം യൂണിയൻ അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.