ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തുകൾ ഭീതിപരത്തി
Tuesday, August 20, 2024 1:41 AM IST
കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലാപറമ്പ് ട്രഞ്ചിംഗ് ഗ്രൗണ്ട് പരിസരത്തെ ജനവാസകേന്ദ്രത്തിൽ രണ്ട് കാട്ടുപോത്തുകൾ എത്തിയത് ജനങ്ങളെ ഭീതിയിലാഴ്‌ത്തി. ഇന്നലെ രാവിലെയാണു നഗരസഭയുടെ കീഴിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപം കൂറ്റൻ കാട്ടുപോത്തുകളെ കണ്ടത്. അതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൂത്തുപറമ്പ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് വിവരം നൽകിയതിനെ തുടർന്ന് കണ്ണവം ഫോറസ്റ്റ് സെക്ഷന്‍ ഇന്‍ ചാര്‍ജ് ഓഫീസർ കെ.വി. ശ്വേതയുടെ നേതൃത്വത്തില്‍ വനപാലകർ സ്ഥലത്തെത്തി. സമീപത്ത് സ്കൂളുകളും നിരവധി വീടുകളും ഉള്ളതിനാൽ മണിക്കൂറുകളോളം പോത്തിനെ അവിടെ നിന്നും തുരത്താൻ സാധിച്ചില്ല. പോത്തുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ ഫോറസ്റ്റ് അധികൃതർ പ്രദേശം നിരീക്ഷണത്തിലാക്കുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു. വൈകുന്നേരത്തോടെ കാട്ടുപോത്തുകളെ വനമേഖലയിലേക്ക് തുരത്തി വിടുകയും ചെയ്തു.


കണ്ണവം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. ജോബിൻ, എം. ജിഷ്ണു, വി. സുരേഷ്, സി.കെ. രതീഷ്, പ്രൊട്ടക്ഷൻ വാച്ചർമാരായ പി. സുകുമാരൻ, പി. ഭാസ്കരൻ, കെ. ജിതിൻ എന്നിവരും നെടുംപൊയിൽ സെക്ഷൻ ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും സംഘത്തിലുണ്ടായിരുന്നു.