ഇരിങ്ങാലക്കുട: കൊടുംചൂടില്‍ ഒരിറ്റുവെള്ളത്തിന് ആളുകള്‍ പരക്കം പായുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ കുടിവെള്ള പൈപ്പുപൊട്ടി ജലം പാഴാകുന്നത് തുടര്‍ക്കഥയാകുന്നു. കോടികള്‍ മുടക്കി സ്ഥാപിച്ച പൈപ്പുകള്‍ വ്യാപകമായി പൊട്ടുന്നതുമൂലം റോഡുകള്‍ തകരുകയും കാല്‍നടക്കാരടക്കമുള്ളവരുടെ യാത്ര ദുസഹമാവുകയുമാണ്.

ഇന്നലെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ പൈപ്പുപൊട്ടി വെള്ളം പാഴാകുകയായിരുന്നു. പൈപ്പുകളുടെ ഗുണനിലവാരക്കുറവാണു പൊട്ടലിനുകാരണമായി പറയുന്നത്. പൈ പ്പു പൊട്ടിയാല്‍ അതുകണ്ടെത്തി നന്നാക്കുകയെന്നതാണു ജല അഥോറിറ്റിയുടെ പ്രധാന വെല്ലുവിളി.

റോഡിലൂടെ വെള്ളം ഒഴുകുന്നതു കാണാമെങ്കിലും പൈപ്പു പൊട്ടല്‍ എവിടെയാണെന്നു കണ്ടെത്താനാണ് ഏറെ പ്രയാസം. അതുകണ്ടെത്തി ശരിയാക്കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അതേ സ്ഥലത്തോ കുറച്ചു മാറിയോ പൊട്ടുന്നതു പതിവാണ്. കാലപ്പഴക്കമാണ് അടിക്കടി പൈപ്പു പൊട്ടുന്നതിന്‍റെ പ്രധാന കാരണം. പൈപ്പ് സ്ഥാപിച്ചിരിക്കുന്നതിനുമേല്‍ ടാറിംഗ് വന്നതോടെ ഇതു വെട്ടിപ്പൊളിക്കാതെ പൈപ്പ് നന്നാക്കാന്‍ കഴിയാതായി.

ചന്തക്കുന്നില്‍ നിന്നും ഠാണാ ജംഗ്ഷനിലേക്കുവരുന്ന വഴിയില്‍ ബിഷപ്സ് ഹൗസ് ജംഗ്ഷനില്‍ പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ കുഴിയാവുകയും ഈ കുഴിയില്‍ ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ വീണ് അപകടമുണ്ടായി. രാത്രിയിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ടൗണിലെ പലഭാഗത്തും പൈപ്പ് പൊട്ടുന്നതില്‍ അടിയന്തരശ്രദ്ധ വേണമെന്നാണു നാട്ടുകാ രുടെ ആവശ്യം.