കേച്ചേരി: കേച്ചേരി പെരുമണ്ണ് പിഷാരിക്കൽ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. 18ന് രാത്രിയിലാണ് ക്ഷേത്രത്തിലെ വാതിലുകളുടെ ലോക്ക് പൊളിച്ചു നീക്കുകയും അകത്തു കയറി രണ്ടു ഭണ്ഡാരങ്ങളിലേയും ഓഫീസ് മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചത്.

ആലുവയിൽ താമസിക്കുന്ന ഇടുക്കി സ്വദേശി വലിയപറമ്പിൽ വീട്ടിൽ വിബിൻ(24) ആണ് പിടിയിലായത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിലെ ഫിംഗർ പ്രിന്‍റും പ്രതിയുടെ ഫിംഗർപ്രിന്‍റിന്‍റെെയും അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു കേസിൽ ആലുവയിൽ പിടികൂടിയ പ്രതിയെ അവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് കുന്നംകുളം അഡീഷണൽ ഇൻസ്പെക്ടർ പോളിയുടെ നേതൃത്വത്തിലുള്ള സംഘം കേച്ചേരിയിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.