അങ്കമാലി: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ യുവാവിനെ മൂര്‍ഷിദാബാദില്‍ നിന്നും പോലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് ജാലങ്കി സ്വദേശി സബൂജ്(22) നെയാണ് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അങ്കമാലി പോലീസ് പിടികൂടിയത്. 20നാണ് അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ കാണാനില്ലെന്ന പരാതി ലഭിച്ചത്.

പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ഇയാള്‍ പെണ്‍കുട്ടിയേയും കൊണ്ട് ബസില്‍ ബെംഗളൂരുവില്‍ എത്തിയതായും അവിടെ നിന്ന് വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് കടന്നതായും അറിഞ്ഞു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത് കുമാര്‍ എന്നിവര്‍ തൊട്ടു പിന്നാലെ കൊല്‍ക്കത്തയിലെത്തി. അവിടെ നിന്ന് റോഡ് മാര്‍ഗം ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഉള്‍ഗ്രാമമായ ജാലങ്കിയിലെത്തി. പെണ്‍കുട്ടിയെ അവിടെ ഇയാളുടെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.

ജാലങ്കി പോലീസിന്‍റെ സഹായത്തോടെ സാഹസികമായാണ് അവിടെ നിന്നും രണ്ടുപേരെയും കൊല്‍ക്കത്തയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും കേരളത്തില്‍ എത്തിച്ചു.