കാക്കനാട്: തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ അതിർത്തി പുനർവിഭജന കരട് രേഖയുടെ സൂക്ഷ്മ പരിശോധന ഇന്നലെ തുടങ്ങി. പഞ്ചായത്ത് സെക്രട്ടറിമാർ തയാറാക്കിയ വാർഡ് പുനർവിഭജന പട്ടിക ബുധനാഴ്ചയും മുനിസിപ്പൽ സെക്രട്ടറിമാർ തയാറാക്കിയ കരട് പട്ടിക ഇന്നും പ്രത്യേക സ്ക്വാഡ് പരിശോധിക്കും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് പരിശോധന. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

പൊതുജനങ്ങൾക്കു പരിശോധിക്കാവുന്ന രീതിയിൽ അടുത്ത മാസം പകുതിയോടെ പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം ലഭിക്കുന്ന പരാതികൾ അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കും. വാർഡുകളുടെ കരട് അതിർത്തി പട്ടിക സെക്രട്ടറിമാർ ഇന്ന് കളക്ടർക്ക് സമർപ്പിക്കും.

കളക്ടർ ഇതു പരിശോധിച്ച് അടുത്ത മാസം അഞ്ചിന് മുന്പ് ഡി ലിമിറ്റേഷൻ കമ്മീഷനു നൽകും. നവംബർ 16ന് വാർഡുകളുടെ കരട് അതിർത്തി പട്ടിക ഡിലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും ഡിസംബർ ഒന്നു വരെ പരാതി സമർപ്പിക്കാം.

പരാതികളിൽ അന്വേഷണ ഉദ്യോഗസ്‌ഥർ നടപടിയെടുത്ത ശേഷം നവംബർ 18നു മുന്പ് കളക്ടർക്കു സമർപ്പിക്കണം. കളക്ടർ 26നു മുന്പ് റിപ്പോർട്ട് ഡിലിമിറ്റേഷൻ കമ്മീഷനു സമർപ്പിക്കും.