കൊച്ചി: നഗരത്തിലെയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി. കുണ്ടന്നൂര്‍ തോപ്പുംപടി റോഡ്, ചിലവന്നൂര്‍ ബണ്ട് റോഡ് എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നീണ്ടുപോകുന്നത് മൂലമുള്ള പ്രതിസന്ധി ജനപ്രതിനിധികള്‍ വികസനസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി റോഡുകള്‍ ഉടനെ തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.

പാലാരിവട്ടം-തമ്മനം റൂട്ടില്‍ ഏഴ് മണിക്ക് ശേഷം ബസുകള്‍ കുറവാണെന്ന് ഉമ തോമസ് എംഎല്‍എ പറഞ്ഞു. പാഴൂര്‍ കളമ്പൂര്‍ തൂക്കുപാലത്തിന്‍റെ സുരക്ഷ പരിശോധിക്കുന്നതിനോടൊപ്പം അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തികരിക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു.

കിഴക്കമ്പലം, മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട്, എന്നിവിടങ്ങളിലെ അംഗനവാടികളില്‍ ജിവനക്കാരെ നിയമിക്കുന്നതിലുള്ള കാലതാമസം പി.വി. ശ്രീനിജന്‍ എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തി. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ അംബേദ്കര്‍ പട്ടികജാതി കോളനിയിലെ 27 കുടുംബങ്ങള്‍ക്ക് 2004ല്‍ പട്ടയം ലഭിച്ച ഭൂമിയുടെ പോക്കുവരവ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള അദാലത്തുകള്‍ നവംബര്‍ ഏഴ് മുതല്‍ 15 വരെ വിവിധ താലൂക്കുകളിലായി നടക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എറണാകുളത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സിന്‍റെ വിജയത്തിനായി വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.