കൊച്ചി: നവീകരണ പ്രവൃത്തികള്‍ക്കായി അടച്ച അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം ഇന്നുതുറക്കും. ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കുകയും പാലം ഇറങ്ങുന്ന ഭാഗത്ത് റോഡിലെ താഴ്ചയുള്ള ഭാഗം ഗതാഗത യോഗ്യമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പാലം ഇന്നു തുറന്നു നല്‍കുന്നത്. ഇതോടെ വെണ്ടുരുത്തി പാലത്തിലെയും വാത്തുരുത്തിയിലെയും തിരക്കിന് നേരിയ ശമനം ഉണ്ടാകും.

കുണ്ടന്നൂര്‍ –തേവര പാലത്തിലെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. നിലവിലെ ടാര്‍ പ്രതലം നീക്കി സ്റ്റോണ്‍ മാട്രിക്‌സ് അസ്ഫാള്‍ട്ട് (എസ്എംഎ) നിര്‍മാണവിദ്യ അടിസ്ഥാനമാക്കിയുള്ള അറ്റകുറ്റപ്പണികളാണ് പൂർത്തിയാകുന്നത്. അപ്രോച്ച് റോഡ് ബലപ്പെടുത്തിയ ശേഷമാകും ഇതുതുറന്നു നല്‍കുക.

കുണ്ടന്നൂര്‍ –തേവര, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലങ്ങള്‍ക്കിടയില്‍ ഡെന്‍സ് ബിറ്റുമെന്‍ മെക്കാര്‍ഡം(ഡിബിഎം) ചെയ്തു. കുണ്ടന്നൂര്‍ ജംഗ്ഷന്‍ മുതല്‍ സിഫ്റ്റ് ജംഗ്ഷന്‍ വരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കുണ്ടന്നൂര്‍ –തേവര, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലങ്ങള്‍ നവീകരിക്കുന്നത്. പൊട്ടിപ്പൊളിയാതിരിക്കാനും കുഴികളുണ്ടാകാതിരിക്കാനും കൂടുതല്‍ ഈടുനില്‍ക്കാനും സ്റ്റോണ്‍ മാട്രിക്‌സ് അസ്ഫാള്‍ട്ട് (എസ്എംഎ) നിര്‍മാണവിദ്യയില്‍ അടിസ്ഥാനമാക്കിയാണ് ഇരുപാലങ്ങളിലും പ്രവൃത്തി നടത്തുന്നത്.

12.85 കോടിയാണ് കുണ്ടന്നൂര്‍ ജംഗ്ഷന്‍മുതല്‍ സിഫ്റ്റ് ജംഗ്ഷന്‍ വരെയുള്ള പ്രവൃത്തികള്‍ക്ക് പൊതുമരാമത്തുവകുപ്പ് അനുവദിച്ചത്. സംസ്ഥാന ദേശീയപാത വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കിയത്. വികെജെ ഇന്‍ഫ്രാസ്ട്രക്ചറിനാണ് കരാര്‍.