മൂവാറ്റുപുഴ : നഗരത്തിലെ പാതയോരങ്ങളിൽ നിൽക്കുന്ന പാഴ് മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. നഗരസഭാ സ്റ്റേഡിയത്തിന് സമീപം ഇഇസി മാർക്കറ്റ് റോഡിൽ നിൽക്കുന്ന പാഴ് മരങ്ങളാണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരേപോലെ ഭീഷണിയായി മാറിയിരിക്കുന്നത്. ചതുപ്പ് നിലത്ത് നിൽക്കുന്ന പാഴ് മരങ്ങൾ വളർന്ന് പന്തലിച്ചതോടെ ഇതുവഴി കടന്നുപോകുന്ന സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കും ഭീഷണിയാണ്.

എറണാകുളം, കോലഞ്ചേരി, പെരുന്പാവൂർ, കോതമംഗലം ഭാഗത്തേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. പാഴ് മരത്തിന്‍റെ ശിഖരങ്ങളുടെ താഴെ കൂടിയാണ് 11 കെവി വൈദ്യുതി കന്പികൾ അടക്കം കടന്നുപോകുന്നത്.

മരത്തിന്‍റെ ശിഖരം ഒടിഞ്ഞാൽ വലിയ ആപത്തിനായിരിക്കും വഴിവയ്ക്കുക. അപകട ഭീഷണി ഉയർത്തി നിൽക്കുന്ന പാഴ്മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി മരം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പാഴ് മരങ്ങൾ റോഡിലേക്ക് വളർന്നു പന്തലിച്ച് നിൽക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച നെഹ്റു പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തണൽമരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണ് അപകടമുണ്ടായിരുന്നു. വാഹനത്തിന്‍റെ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായ രക്ഷപ്പെട്ടത്. സമീപത്ത് വേറെയും തണൽ മരങ്ങൾ അപകട ഭീഷണിയായി നിലനിൽക്കുന്നുണ്ട്.