തുടർച്ചയായ 21-ാം വട്ടവും കിരീടമുയർത്തി കോതമംഗലം ഉപജില്ല

കോതമംഗലം: കാര്യമായ എതിരാളികളില്ലാതെ, ഒരിക്കല്‍കൂടി ജില്ലാ സ്‌കൂള്‍ കായികമേളയിൽ കിരീ‌ടം ചൂടി കോതമംഗലം ഉപജില്ല. ചാന്പ്യൻ സ്കൂളിനുള്ള ട്രോഫി ഇത്തവണയും മാര്‍ ബേസിലിന്‍റെ ഷോക്കേസിലേക്കുതന്നെ. മാർ ബേസിൽ, കീരംപാറ സെന്‍റ് സ്റ്റീഫന്‍സ് സ്‌കൂളുകളുടെ കരുത്തിലായിരുന്നു കോതമംഗലത്തിന്‍റെ തുടര്‍ച്ചയായ ഇരുപത്തൊന്നാം കിരീടധാരണം. മേളയുടെ ആദ്യദിനം മുതല്‍ തന്നെ ബഹുദൂരം മുന്നിലായിരുന്ന കോതമംഗലത്തിന് 44 സ്വര്‍ണവും 38 വെള്ളിയും 17 വെങ്കലവുമടക്കം 368 പോയിന്‍റാണുള്ളത്. അതേസമയം കഴിഞ്ഞവര്‍ഷത്തെ മികവ് ആവര്‍ത്തിക്കാന്‍ ഇത്തവണ ആതിഥേയര്‍ക്കായില്ല. ആകെ മെഡലിലും പോയന്‍റിലും ഇക്കുറി കുറവുണ്ടായി.

16 സ്വര്‍ണവും 15 വെള്ളിയും 14 വെങ്കലവുമടക്കം 162 പോയന്‍റോടെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ മികച്ച പ്രകടനവുമായി അങ്കമാലി ഉപജില്ല രണ്ടാമതെത്തി. മറ്റു ഉപജില്ലകള്‍ക്ക് പോയന്‍റ് മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. 10 സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവും നേടിയ പെരുമ്പാവൂര്‍ ഉപജില്ല 99 പോയന്‍റോടെ മൂന്നാമതായപ്പോൾ കല്ലൂര്‍ക്കാട് -56, ആലുവ -51 ഉപജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

മറ്റ് ഉപജില്ലകളുടെ പോയന്‍റ് നില: വൈപ്പിന്‍ -48, എറണാകുളം -47, തൃപ്പൂണിത്തുറ -32, പിറവം -20, കൂത്താട്ടുകുളം -16, കോലഞ്ചേരി -13, പറവൂർ-10, മൂവാറ്റുപുഴ 5.


മാർ ബേസിൽ ചാന്പ്യൻ സ്കൂൾ

കോതമംഗലം: കോതമംഗലം ഉപജില്ലയ്ക്ക് കിട്ടിയ പോയന്‍റിന്‍റെ പകുതിയിലധികവും സംഭാവന ചെയ്താണ് സ്‌കൂളുകളുടെ മത്സരത്തിൽ വീണ്ടും മാര്‍ ബേസില്‍ കിരീടമണിഞ്ഞത്. 22 സ്വര്‍ണവും 21 വെള്ളിയും 12 വെങ്കലവുമണിഞ്ഞ മാര്‍ ബേസില്‍ താരങ്ങള്‍ 185 പോയന്‍റും സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തു. 14 സ്വര്‍ണവും 12 വെള്ളിയും അഞ്ച് വെങ്കലവുമായ‌ി വൻകുതിപ്പു നടത്തിയ കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് എച്ച്എസ്എസ് 110 പോയന്‍റോടെ രണ്ടാം സ്ഥാനക്കാരായി. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനക്കാരായിരുന്ന അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് എച്ച്എസ് 74 പോയന്‍റോടെ മൂന്നാം സ്ഥാനത്തേക്കു കയറി. 10 സ്വര്‍ണവും ആറു വീതം വെള്ളിയും വെങ്കലവും അവര്‍ സ്വന്തമാക്കി. കഴിഞ്ഞതവണ ഏഴാം സ്ഥാനത്തായിരുന്ന പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല ശാലേം എച്ച്എസും 34 പോയിന്‍റുമായി നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കോതമംഗലം കീരംപാറ സെന്‍റ് സ്റ്റീഫന്‍സ് ഗേള്‍സ് എച്ച്എസിനാണ് അഞ്ചാം സ്ഥാനം (29).

എസ്എന്‍എച്ച്എസ്എസ് ഒക്കല്‍ -22, എറണാകുളം സെന്‍റ് തെരേസാസ് സിജിഎച്ച്എസ്എസ് -17, വൈപ്പിന്‍ നായരമ്പലം ഭഗവതിവിലാസം എച്ച്എസ്എസ് -16, സെന്‍റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കല്ലൂര്‍ക്കാട് -14, അങ്കമാലി ചുള്ളി സെന്‍റ്. ജോര്‍ജ് ഇഎംഎച്ച്എസ്എസ് -13 എന്നീ സ്‌കൂളുകള്‍ യഥാക്രമം ആറു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലെത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിറവം രാമമംഗലം എച്ച്എസ് (11), ചോറ്റാനിക്കര ഗവഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ് ((10) ടീമുകള്‍ ആദ്യ പതിനഞ്ചില്‍ ഇടം പിടിച്ചു.