ആലുവ: ഗതാഗതക്കുരുക്ക് കൊണ്ട് യാത്രക്കാർ ബുദ്ധിമുട്ടനുഭവിക്കുന്ന ചൂണ്ടി ജംഗ്ഷനിൽ നന്നാക്കിയ റോഡ് പിന്നെയും തകർന്നു. കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുകി പ്പോകാത്തതും വാഹനസാന്ദ്രത കൂടിയതും കാരണമാണ് ജംഗ്ഷനിലെ റോഡ് പഴയപടിയായത്.

പെരുമ്പാവൂർ , പുക്കാട്ടുപടി റോഡുകളുടെ സംഗമസ്ഥലമായതിനാൽ ഭാരവണ്ടികളടക്കം ആയിരക്കക്കിന് വാഹനങ്ങളാണ് പ്രതിദിനം കടന്നു പോകുന്നത്. റോഡ് തകർന്നതിനാലും നിർമാണം നടക്കുന്നതിനാലും പെരുമ്പാവൂർ ദേശസാത്കൃത റോഡ് ഉപേക്ഷിച്ച് സ്വകാര്യ ബസ് റൂട്ടാണ് കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി വാഹനങ്ങൾ ഉപയോഗിക്കുന്നത്. വാഹനസാന്ദ്രത കൂടിയതും റോഡ് തകരാൻ കാരണമായിട്ടുണ്ട്.

ചൂണ്ടി ജംഗ്ഷൻ കടക്കാൻ വാഹനങ്ങൾ സമയം എടുക്കുന്നതിനാൽ വാഹനങ്ങളുടെ നീണ്ട നിര പലപ്പോഴും അടുത്ത ജംഗ്ഷൻ വരെ നീളാറുണ്ട്. ചുണങ്ങംവേലി ജംഗ്ഷൻ, ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ചൂണ്ടിയിലെ ഗതാഗതക്കുരുക്ക് ബാധിക്കുന്നത്. റോഡ് വീതി കൂട്ടുന്ന വികസന പദ്ധതി ഉടൻ നടക്കുമെന്ന പേരിലാണ് റോഡ് ടാറിംഗ് നീട്ടിക്കൊണ്ടു പോകുന്നത്. വർഷങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ച പദ്ധതി ഇഴഞ്ഞു നീങ്ങുകയുമാണ്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നത് പരിഗണിച്ച് ചൂണ്ടി ജംഗ്ഷൻ മേഖലയിലെ ടാറിംഗ് നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.